ഗര്‍ഭച്ഛിദ്രം ചെയ്യാനെത്തിയ യുവതിയെ ഉള്‍പ്പെടെ 93 രോഗികളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോക്ടര്‍ക്ക് വധശിക്ഷ. ഈജിപ്തിലെ ക്രിമിനല്‍ കോടതിയാണ് ഡോക്ടര്‍ക്ക് വധശിക്ഷ വിധിച്ചത്. പ്രതിയെ തൂക്കിക്കൊല്ലാനാണ് കോടതി വിധിച്ചത്.ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ ശുബ്രയ്ക്ക് സമീപം ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് പീഡനങ്ങളുടെ കഥ പുറത്തായത്.

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പകരമായി ഡോക്ടര്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് സ്ത്രീയുടെ പരാതി.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്ലിനിക്കില്‍ ലൈംഗിക ദുരുപയോഗം നടത്തിയതിനുള്ള തെളിവ് കിട്ടി. സാമ്ബത്തിക നേട്ടത്തിനായി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ രോഗികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില സ്ത്രീകള്‍ ഡോക്ടറുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതിച്ചിരുന്നു. താത്പര്യം പ്രകടിപ്പിക്കാത്തവരെയാണ് ഡോക്ടര്‍ മരുന്ന് നല്‍കി മയക്കിയതിന് ശേഷം പീഡനത്തിന് ഇരയാക്കിയത്. കുറ്റകൃത്യങ്ങളുടെ തീവ്രത കാരണം വധശിക്ഷ വിധിക്കാന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ അഭിപ്രായം തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.വധശിക്ഷ വിധിക്കാന്‍ രാജ്യത്തെ നിയമം അനുസരിച്ച്‌ ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി വേണം ഇത് ലഭിച്ചതോടെ ശിക്ഷ വിധിക്കുകയായിരുന്നു. രാജ്യത്ത് വലിയ രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ സംഭവമായിരുന്നു ഡോക്ടര്‍ ക്ലിനിക്കില്‍ നടത്തിയ പീഡന പരമ്ബരകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക