കൊച്ചി: ദേശീയ പാതയില്‍ മുന്‍ മിസ് കേരളയടക്കം ദുരൂഹ അപകടത്തില്‍ മരിച്ച സംഭവത്തില്‍ നിരവധി പേരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം.നമ്ബര്‍ 18 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തല്‍. അന്ന് പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

150ല്‍അധികം പേര്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് അറിയുന്നത്.വിവരങ്ങള്‍ രേഖപ്പെടുത്താതെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുമുണ്ടെന്നാണ് അന്വേഷണ സംഘത്തിെന്‍റ വിലയിരുത്തല്‍. ഇവരെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്നുണ്ട്.അതേസമയം, കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ കായലില്‍ മുങ്ങിത്തപ്പാനാണ് തീരുമാനം. ഹോട്ടലുടമ റോയ് വയലാട്ടിെന്‍റ നിര്‍ദേശ പ്രകാരം ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്ക് കായലില്‍ ഉപേക്ഷിച്ചെന്നാണ് ജീവനക്കാരുടെ മൊഴി. ഇത് പ്രകാരം ജീവനക്കാരെ സ്ഥലത്തെത്തിച്ച്‌ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.

കായലില്‍ മുങ്ങിത്തപ്പുകയെന്ന ശ്രമകരമായ നടപടി ഫയര്‍ഫോഴ്സ് സ്കൂബ സംഘത്തിെന്‍റ നേതൃത്വത്തില്‍ ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് സൂചന.കേസിെന്‍റ ഭാഗമായി പ്രതികളുടെയും സംശയിക്കുന്നവരുടെയും ഫോണ്‍രേഖകളും പൊലീസ് പരിശോധിക്കും. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ബിജി ജോര്‍ജിെന്‍റ നേതൃത്വത്തിലാണ് അന്വേഷണം. മുമ്ബ് കേസന്വേഷിച്ചിരുന്ന എറണാകുളം അസി.കമീഷണര്‍ വൈ.നിസാമുദ്ദീനെയും സി.ഐ എ. അനന്തലാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക