തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പ്രസ്താവനയില്‍ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് നേരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പാലാ ബിഷപ്പിനെതിരെ പിടി തോമസും രൂക്ഷവിമർശനമാണ് ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ചത്. ഇത് വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് കമൻറുകളിൽ നിന്ന് വ്യക്തമാണ്.
ചില കമന്റുകള്‍ ഇങ്ങനെ..
ബിഷപ് ഒരു നഗ്ന സത്യം വിളിച്ചു പറഞ്ഞപ്പോ വല്ലാതെ പൊള്ളി അല്ലെ? ബിഷപ് പറഞ്ഞത് ജിഹാദികളെ കുറിച്ചാണ്. അതിന് ബാക്കിയുള്ളവര്‍ എന്തിനാ ഇങ്ങനെ വേവലാതിപ്പെടുന്നത്. ജിഹാദികള്‍ മാത്രം വേവലാതിപ്പെട്ടാല്‍ പോരെ? ആരേലും സത്യം പറഞ്ഞാല്‍ ഉടന്‍ അയാളെ പിടിച്ചു സംഘി ആക്കും.. അല്ലേല്‍ ക്രിസന്ഘി.. അതേടാ പുല്ലേ സംഘി ആണ് അല്ലേല്‍ ക്രിസന്ഘി ആണ് എന്ന് പറഞ്ഞാല്‍ തീരാവുന്നതേ ഉള്ളൂ നിങ്ങടെ ഈ ജല്പനങ്ങള്‍…
മുന്‍ ഡിജിപി ലൗ ജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദേഹത്തിന് ഫോബിയ ആണ്, കേന്ദ്രത്തില്‍ സ്ഥാനം നേടാന്‍ പറയുകയാണ് എന്നൊക്കെയായിരുന്നു പ്രചാരണം.. ഇപ്പോള്‍ പിതാവ് കാര്യം പറഞ്ഞപ്പോള്‍ സമാധാന അന്തരീക്ഷം തകരും പോലും… താങ്കളേ കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു… പക്ഷെ ഇപ്പോള്‍ മനസ്സിലായി control എവിടുന്നാണ് എന്ന്….