വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയില്‍ അപ്രതീക്ഷിത നീക്കവുമായാണ് കോണ്‍ഗ്രസ് എത്തിയത്. ഇതോടെ പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ ഷാഫി പറമ്ബിലാണ് വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. ഇതിന്റെ ഭാഗമായി വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് ഷാഫി.
വടകരയിലെത്തിയ ഷാഫിക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കിയാണ് പ്രവർത്തകർ സ്വീകരിച്ചത്.വടകരയില്‍ എത്തിയ ഷാഫിക്കൊപ്പം യുവ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി സി വിഷ്ണുനാഥ്, പി കെ ഫിറോസ് തുടങ്ങിയവരുടെ വലിയ നിര അണിനിരന്നു. ഇതോടെ വടകര മണ്ഡലം വാശീയേറിയ പോരാട്ടത്തിലേക്കാണ് കടക്കുന്നത്. പതിനായിരങ്ങളാണ് ഷാഫിയെ സ്വീകരിക്കാൻ വടകരയിൽ അണിനിരന്നത്. അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരമായിരുന്നു യുഡിഎഫ് സ്ഥാനാർഥിക്ക് വടകരയിലേക്ക് സ്വാഗതം ഓതിയത്.
സിറ്റിംഗ് എം പി കെ മുരളീധരനെ തൃശൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെയാണ് ഷാഫി പറമ്ബിലിന് നറുക്ക് വീണത്. പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്ബിലിനെ കണ്ണീരോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്.