വടകരയില്‍ യുഡിഎഫിൻ്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ് നിലവിലെ പാലക്കാട് എംഎല്‍എയായ ഷാഫി പറമ്ബില്‍. വടകരയിലെ സിറ്റിങ് എംപിയായ കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതോടെയാണ് ഷാഫിയെ കോണ്‍ഗ്രസ് വടകരയില്‍ നിയോഗിച്ചത്. വടകരയില്‍ കെ കെ ശൈലജയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി. സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന് ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫിക്ക് വൻവരവേല്‍പ്പാണ് യുഡിഎഫ് നേതൃത്വം ഒരുക്കിയത്.
കോഴിക്കോട് എം പി എം കെ രാഘവൻ, വടകര എംഎല്‍എ കെ കെ രമ അടക്കമുള്ള നേതാക്കള്‍ ഷാഫിയെ സ്വീകരിക്കാൻ വടകരയില്‍ എത്തിച്ചേർന്നിരുന്നു. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഷാഫിയെ സ്വീകരിക്കാന്‍ വടകരയിലെത്തി ചേർന്നത്. റോഡ് മാര്‍ഗം വടകരയിലെത്തിയ ഷാഫിയെ ആനയിക്കാൻ, അവിടെ തുറന്ന വാഹനം ഒരുക്കിയിരുന്നു. കെ കെ രമ എംഎല്‍എക്കൊപ്പം തുറന്ന വാഹനത്തില്‍ കയറിയ ഷാഫി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് വേദിയിലേക്ക് എത്തിയത്.
തൻറെ എതിർ സ്ഥാനാർത്ഥിയായ കെ കെ ശൈലജ അല്ല ടീച്ചർ അമ്മ നേരെ മറിച്ച് സിപിഎം 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ അമ്മ പത്മിനിയമ്മയാണ് വടകരയുടെ ടീച്ചറുടെ എന്നാണ് ഷാഫി വേദിയിൽ പറഞ്ഞത്. അതി ഗൗരവകരമായ രാഷ്ട്രീയ പ്രസംഗത്തിനൊപ്പം തന്നെ സരസമായ വാക്കുകൾ കൊണ്ടും ഷാഫി ജനമനസ്സുകൾ കീഴടക്കി. താൻ വടകരയുടെ പുതിയാപ്ലയാണ് എന്ന് പറഞ്ഞ ഷാഫി തന്റെ പെണ്ണുകാണലും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കഥ സരസമായി അവതരിപ്പിച്ച അക്ഷരാർത്ഥത്തിൽ ജനഹൃദയത്തിലേക്ക് ആഴത്തിൽ വേരു പടർത്തുകയായിരുന്നു. ഷാഫിയുടെ സരസമായ വാക്കുകളുടെ വീഡിയോ ചുവടെ കാണാം.