ആലപ്പുഴ പൂങ്കാവില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. പൂങ്കാവ് തോട്ടത്തില്‍ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. താറാവുകള്‍ വിഷം ഉള്ളില്‍ ചെന്നാണ് ചത്തതെന്നാണ് സംശയം. സാമ്ബിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിലേയ്ക്ക് അയച്ചു.
ഇന്നലെ വൈകിട്ട് മുതലാണ് ജോബിൻ ജോസഫിൻ്റെ താറാവുകള്‍ ചത്തു തുടങ്ങിയത്. ആദ്യം രണ്ട് താറാവുകള്‍ മയങ്ങി വീഴുകയായിരുന്നു. പിന്നാലെ ഇവ ചത്തു. തുടര്‍ന്ന് കൂടുതല്‍ താറാവുകള്‍ സമാന രീതിയില്‍ ചാവുകയായിരുന്നു. 65 താറാവുകളില്‍ 8 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഒരു വര്‍ഷം മുമ്ബ് ഹാച്ചറിയില്‍ വാങ്ങിയ താറാവുകള്‍ മുട്ടയിട്ടു തുടങ്ങിയപ്പോള്‍ മുതല്‍ ചില അയല്‍വാസികള്‍ എതിര്‍പ്പുമായി വന്നിരുന്നതായി ജോബി പറയുന്നു. ഇവരുടെ പരാതിയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷിച്ചെങ്കിലും വൃത്തിഹീനമായ സാഹചര്യം ഇല്ലാത്തതിനാല്‍ ജോബിക്ക് താറാവ് വളര്‍ത്താൻ അനുമതിയും നല്‍കിയിരുന്നു.
താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലായിരുന്നതായും അതുകൊണ്ട് വിഷമുള്ളില്‍ ചെന്നതാണ് താറാവുകള്‍ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് സംശയിക്കുന്നതെന്ന് ജോബി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ചത്ത താറാവുകളുടെ സാമ്ബിളുകള്‍ മാഞ്ഞാടിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ജോബിൻ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.