സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. നാളെ വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാടാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പെന്ന് സൂചനകൾ ഉണ്ടെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സഭ നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 53 ബിഷപ്പുമാരാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാൻ അനുമതി.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ മേജർ ആർച്ച് ബിഷപ്പിന് ആദ്യ മൂന്ന് റൗണ്ടുകളിൽ തന്നെ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചു. സിനഡിന്റെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതിനുശേഷം ആണ് ഔദ്യോഗിക പ്രഖ്യാപനം. നാളത്തേക്ക് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് വിലയിരുത്തൽ. പലപ്പോഴും തന്റെ പേര് ഉയർന്നുവരുമ്പോൾ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലെറങ്ങാട് സീറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല എന്ന് വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ്.