കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.കളപ്പുരയ്ക്കല്‍ റിജോയുടെ ഭാര്യ സൂസനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോട്ടയം സ്പെഷല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇവര്‍. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ആഴ്ച ആഴ്ചയാണ് സംഭവം നടന്നത്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന് ദമ്ബതിമാരുടെ മകന് ഇഹാനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടില്‍.കുട്ടിക്ക് അനക്കമില്ലെന്ന് സൂസന് തന്നെയാണ് റിജോയെ വിളിച്ച് അറിയിച്ചത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. ഉറങ്ങുമ്ബോള്‍ കുട്ടിയുടെ കരച്ചില് അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സൂസന് പോലീസിന് നല്കിയ മൊഴി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക