സംസഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പി.എം ഉഷ (പ്രധാനമന്ത്രി ഉച്ചതാര്‍ സര്‍വ ശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700 കോടിയോളം രൂപയുടെ സഹായം നഷ്ടമാവേണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര നയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാൻ നേരത്തേ കേന്ദ്രം ഉപാധി വച്ചെങ്കിലും കേരളം വഴങ്ങിയിരുന്നില്ല. വിദ്യാഭ്യാസ നയം അംഗീകരിക്കാതെ ധാരണാപത്രം ഒപ്പിട്ടയച്ചതിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്‌സെക്രട്ടറിക്ക് കേന്ദ്രം വീണ്ടും കത്തയച്ചത്. ഒപ്പിടാൻ കത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല.
സര്‍വകലാശാലകള്‍ക്ക് 100 കോടിയുടെ സഹായം
സര്‍വകലാശാലകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ കോളേജുകള്‍ എന്നിവിടങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനും ഗവേഷണത്തിനുമാണ് കേന്ദ്രസഹായം.രണ്ടു ഘട്ടങ്ങളായി 565 കോടി നേരത്തേ അനുവദിച്ചതില്‍ 81കോടി കിട്ടാനുണ്ട്. മൂന്നാം ഘട്ടത്തിന് അപേക്ഷിക്കാറായപ്പോഴാണ് കേന്ദ്രം ഉപാധി വച്ചത്. 161സ്ഥാപനങ്ങളില്‍ ഫണ്ടുപയോഗിച്ചുള്ള വികസന പദ്ധതികള്‍ പുരോഗമിക്കുന്നു.
20മുതല്‍ 50കോടി വരെയായിരുന്ന വാഴ്സിറ്റികള്‍ക്കുള്ള സഹായം ഇത്തവണ 100കോടിയാക്കിയിട്ടുണ്ട്. കോളേജുകള്‍ക്ക് രണ്ടു കോടി നല്‍കിയിരുന്നത് അഞ്ച് കോടിയാക്കി. കേരള, കാലിക്കറ്റ്, സംസ്‌കൃത വാഴ്സിറ്റികളടക്കം പദ്ധതിരേഖ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന് നല്‍കാനായിട്ടില്ല. പദ്ധതിയില്‍ 60% കേന്ദ്രത്തിന്റെയും 40% സംസ്ഥാനത്തിന്റെയും വിഹിതമാണ്.
കേന്ദ്രനയം അതേപടി പറ്റില്ല
നാലു വര്‍ഷ ബിരുദം നിര്‍ബന്ധമാക്കുമെങ്കിലും ദേശീയ വിദ്യാഭ്യാസ നയം അതേ പടി നടപ്പാക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. കേന്ദ്ര നയ പ്രകാരം നാലു വര്‍ഷ ബിരുദത്തില്‍ ആദ്യ വര്‍ഷം മുതല്‍ എക്സിറ്റ് അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളില്ലാതെ കോളേജുകള്‍ പൂട്ടേണ്ടി വരും. നിലവിലെ ക്രെഡിറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വാഴ്സിറ്റിയിലേക് എന്നാണ് സംസ്ഥാനത്തിന്റെ വാദം. എന്നാൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകൾ മൂലം നിരവധി സ്വാശ്രയ സ്ഥാപനങ്ങൾ അടച്ചുപൂട്ടൻ ഭീഷണി നേരിടുകയാണ്. വിദ്യാഭ്യാസ നയത്തിൽ കേന്ദ്രത്തോട് ഇടഞ്ഞ് സംസ്ഥാനം സ്വതന്ത്രമായ നിലപാട് സ്വീകരിച്ചാൽ അത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും എന്നാണ് പൊതു വിലയിരുത്തൽ.