ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘മോദിയുടെ ഉറപ്പ്’ എന്ന മുദ്രാവാക്യവുമായി 50 ശതമാനം വോട്ടും 400ലേറെ സീറ്റും ഉറപ്പിക്കാൻ സംസ്ഥാന ഘടകങ്ങള്‍ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കന്നി വോട്ടര്‍മാരെ കൈയിലെടുക്കാൻ രാജ്യമെമ്ബാടും പ്രചാരണവും ബൂത്ത് തല പരിപാടികളും സംഘടിപ്പിക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ബി. ജെ. പി ദേശീയ ഭാരവാഹികളുടെ ദ്വിദിന യോഗത്തിലാണ് തീരുമാനം.

400 സീറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിന് രാജ്യത്തെ പകുതി വോട്ടര്‍മാരുടെയും പിന്തുണയുറപ്പാക്കണം. 2019ല്‍ 300ന് മുകളില്‍ സീറ്റു നേടിയെങ്കിലും ലഭിച്ചത് 37% വോട്ടു മാത്രമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് വിജയം രാജ്യത്ത് ബി.ജെ.പി തരംഗമുണ്ടെന്ന സൂചനയാണെന്നും അവകാശപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ ‘മോദിയുടെ ഉറപ്പ്’ ഫലിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത് ഉപയോഗിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രചാരണത്തില്‍ പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഊന്നല്‍ നല്‍കും. കേന്ദ്ര പദ്ധതികള്‍ ഇവരിലേക്ക് എത്തിക്കും. പ്രതിപക്ഷത്തിന്റെ ജാതി സെൻസസ് പ്രചാരണത്തെ നേരിടാൻ ഇതിനാകുമെന്ന് പാര്‍ട്ടി കരുതുന്നു.ബൂത്ത് തല പ്രവര്‍ത്തനം വെല്ലുവിളിയായെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ബൂത്ത് മാനേജ്‌മെന്റ് മാതൃകയാക്കണം.പ്രഖ്യാപനത്തിന് കാക്കാതെ പ്രചാരണം തുടങ്ങണം. റെക്കോര്‍ഡ് വിജയത്തിനായി തയ്യാറെടുക്കണം.

മണ്ഡലങ്ങളെ ക്ലസ്റ്ററുകളായി വിഭജിച്ച്‌ ജനുവരി 15ന് ശേഷം യോഗങ്ങള്‍ ആരംഭിക്കും. ഈ ക്ലസ്റ്ററുകളില്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ നേതാക്കള്‍ പങ്കെടക്കും. യുവമോര്‍ച്ച രാജ്യത്തുടനീളം 5000 സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.ജനുവരി 22ന് തുറക്കുന്ന രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ വിഷയമാകും. ഇതിന് മുന്നോടിയായി ജനുവരി ഒന്നു മുന്നല്‍ രാജ്യമെമ്ബാടും എല്ലാ ഗ്രാമങ്ങളിലും പത്ത് കോടി കുടുംബങ്ങളെ ചെരാത് കത്തിക്കല്‍ പരിപാടിക്കായി തയ്യാറാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക