കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി ചിലവാക്കിയത് 196.7 കോടി രൂപ. കോണ്‍ഗ്രസ് ചെലവാക്കിയതിനെകാള്‍ 43% അധികമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ചെലവാക്കിയത് 136.90 കോടി രൂപയാണ്.

ചെലവാക്കിയ 196.70 കോടിയില്‍ 149.36 കോടി രൂപ ഉപയോഗിച്ചത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്കാണെന്നും 47.33 കോടി രൂപ ചെലവാക്കിയത് സ്ഥാനാര്‍ത്ഥികള്‍ക്കാണെന്നുമാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകളില്‍ ടി ചാനലുകള്‍, പത്രങ്ങള്‍, ഫേസ്ബുക്ക്, ഗൂഗിള്‍, വാട്‌സ്‌ആപ്പ് എന്നിവയില്‍ പരസ്യങ്ങള്‍ ഉപയോഗിച്ച തുകയുടെ അടക്കം വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രചാരത്തിന്റെ ഭാഗമായും സ്ഥാനാര്‍ത്ഥികള്‍ക്കായുമുള്ള പരസ്യങ്ങള്‍ക്കായി 78.10 കോടിയാണ് ബിജെപിയുടെ ചെലവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി സംസ്ഥാന യൂണിറ്റിന്റെ നേതാക്കള്‍, താര പ്രചാരകര്‍, മറ്റ് നേതാക്കന്മാര്‍ എന്നിവരുടെ യാത്രാ ചെലവ് മാത്രം 37.64 കോടിയാണ്. അതേസമയം സെന്‍ട്രല്‍ ഓഫീസ് നേതാക്കള്‍ക്കായി 8.05 കോടിയാണ് ചെലവാക്കിയത്. മാര്‍ച്ച്‌ 29 മുതല്‍ മെയ് 15വരെ സര്‍വേകള്‍ക്ക് മാത്രമായി പാര്‍ട്ടി ആസ്ഥാനം ചെലവാക്കിയത് 5.90 ലക്ഷമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക