ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി 20 മണിക്കൂറുകള്‍ക്കു ശേഷം വഴിയിലുപോക്ഷിച്ചു മടങ്ങിയതിന് അമ്മായിയപ്പൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നല്‍കി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുട്ടിയെ കൊല്ലത്തു നിന്നു കണ്ടെത്തി. കുട്ടിയെ കാണാതായതു മുതല്‍ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കേരള പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങള്‍ക്കു സല്യൂട്ട് എന്നാണ് മരുമകൻ മന്ത്രിയുടെ പോസ്റ്റ്.
ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഓയൂരില്‍ കാണാതായ കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ കേരള പൊലീസ് തികഞ്ഞ പരാജയമാണെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം നാരലരയോടെ കുട്ടിയെ റാഞ്ചിക്കൊണ്ടു പോയവര്‍ ആരാണെന്ന് ഇതുവരെ ഒരു തുമ്ബും പൊലീസിനു ലഭിച്ചില്ല. 20 മണിക്കൂറിലധികം സമയം കുട്ടിയെയും കൊണ്ട് പ്രതികള്‍ ചുറ്റിക്കറങ്ങി. അവര്‍ കൊല്ലം ജില്ല വിട്ടു പോയതായി തെളിവില്ല. അര ഡസണ്‍ പൊലീസ് സ്റ്റേഷനുകളും പിന്നിട്ടാണു സംഘം നീങ്ങിയത്. ഇവര്‍ സഞ്ചരിച്ചത് വിമാനത്തിലോ, ഹെലികോപ്റ്ററിലോ അല്ല. റോഡ് മാര്‍ഗം കാറിലോ ഓട്ടോ റിക്ഷയിലോ ആയിരിക്കണം. ഒരു റൂറല്‍ പൊലീസ് ജില്ലയും രണ്ട് സബ്ഡിവിഷനുകളും ഒരു കമ്മിഷണറേറ്റും അസിസ്റ്റന്റ് കമ്മിഷണറേറ്റും പിന്നിട്ട ശേഷമാണ് ആശ്രാമത്തെത്തിയത്. അതും പട്ടാപ്പകല്‍.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട…
Posted by P A Muhammad Riyas on Tuesday, 28 November 2023
അവിടെ കുട്ടിയെ സുരക്ഷിതമായി ഒരിടത്ത് ഇരുത്തിയ ശേഷം ഒരു കൂസലുമില്ലാതെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വന്ന വഴിയിലോ അവസാന എൻഡിലോ പൊലീസിനു വല വിരിക്കാനായില്ല. പിന്നെന്തിനാണ് മരുമകൻ മന്ത്രി അമ്മായിയപ്പൻ മന്ത്രിയെയും അദ്ദേഹത്തിന്റെ വകുപ്പിനെയും പൊലീസിനെയും സല്യൂട്ട് ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം.പാരിപ്പള്ളിയില്‍ നിന്നു കൊല്ലത്തേക്കു കഷ്ടിച്ച് 27 കിലോമീറ്റര്‍ ദൂരമാണുള്ളത്. തിങ്കളാഴ്ച രാത്രി 7.30നു പ്രതികള്‍ പാരിപ്പള്ളിയില്‍ ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. അതു കഴിഞ്ഞാണ് അവര്‍ കൊല്ലത്തേക്കു തിരിച്ചത്. ദേശീയ പാതയും പ്രധാന റോഡുകളും അരിച്ചു പെറുക്കിയെന്നു പറയുന്ന പൊലീസ് ഈ ചറിയ ദൂരം അടച്ചു പരിശോധിച്ചിരുന്നെങ്കില്‍ അബിഗേലിനെ മാത്രമല്ല, റാഞ്ചിയ പ്രതികളെയും കിട്ടുമായിരുന്നു.
എന്നാല്‍ ഇരുട്ടില്‍ തപ്പി നിന്ന പൊലീസിനെക്കാള്‍, ജാഗ്രത ആശ്രാമം മൈതാനത്തിനരികെ അഷ്ടമുടിക്കായലില്‍ കുടക്കീഴിലിരുന്നു കാറ്റു കൊള്ളാനെത്തിയ പ്രണയ കൗമാരങ്ങള്‍ക്കുണ്ടായി. കുട്ടിയെ കണ്ട മാത്രയില്‍ അവര്‍ കുട മടക്കി എഴുന്നേറ്റ് നാട്ടുകാരോടു വിവരം പറഞ്ഞ ശേഷം പൊലീസിലും അറിയിച്ചു. അങ്ങനെയാണ് പൊലീസ് ഓടിപ്പിടിച്ചെത്തിയത്. അപ്പോഴും സംഘത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാരും ഇല്ലായിരുന്നു.നാട്ടുകാര്‍ കണ്ടുപിടിച്ച് ബ്സികറ്റും മിഠായിയും നല്കി അബിഗേലിനെ പൊലീസിനു കൈമാറിയതിനു നാട്ടുകാരെ അഭിനന്ദിക്കുന്നതിനു പകരമാണ് മരുമകൻ മന്ത്രി നാട്ടുകാരുടെ ചെലവില്‍ അമ്മായിയപ്പനെ സല്യൂട്ട് ചെയ്യുന്നത്.