പടമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പുല്‍പ്പള്ളി സുരഭി കവല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജോബി ജോർജ് ആണ് ഫേസ്ബുക്കിലൂടെ കുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. കുട്ടിയുടെ പിതാവ് മരിച്ചത് നന്നായി എന്ന തരത്തിലായിരുന്നു നേതാവിന്റെ പോസ്റ്റ്.
മൂന്ന് ദിവസം മുൻപ് കേന്ദ്രമന്ത്രിയും സംഘവും അജീഷിന്റെ കുടുംബത്തിനെ സന്ദർശിച്ചിരുന്നു. ഇവരോട് കുട്ടി തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവക്കുകയും ചെയ്തിരുന്നു. ഈ വാർത്ത സംബന്ധിച്ച ഒരു പോസ്റ്റിന് ചുവടെയാണ് കുട്ടിക്കെതിരെ മോശമായ കമന്റിട്ടിരിക്കുന്നത്. വായിക്കാൻ അറക്കുന്ന തരത്തിലുള്ള അസഭ്യവർഷമാണ് പോസ്റ്റിന് ചുവടെയുള്ള നേതാവിന്റെ കമന്റ്.
വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാനോ, കേന്ദ്ര വിഹിതം വിനിയോഗിക്കാനോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ശേഷമാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം രണ്ട് കുടുംബങ്ങളേയും സന്ദർശിച്ചത്. അന്ന് വലിയ പ്രതിഷേധ പരിപാടികളാണ് വയനാട്ടില്‍ അരങ്ങേറിയത്.