നോർത്ത് ഡക്കോട്ടയില്‍ കാമുകനെ ആന്റിഫ്രീസ് നല്‍കി കൊലപ്പെടുത്തി യുവതി. കാമുകന് പാരമ്ബര്യ സ്വത്തായി 250 കോടിയിലധികം രൂപ കൈവന്നതിന് തൊട്ടുപിന്നാലെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. ഭീമമായ ഈ തുക കയ്യിലെത്തിയതിന് പിന്നാലെ തന്നെ കാമുകൻ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനെ തുടര്‍ന്നാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്.
യുവതിയുടെ കാമുകൻ 51 -കാരനായ സ്റ്റീവൻ റിലേ അഭിഭാഷകനുമായി സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇയാളുടെ ആരോഗ്യനില മോശമായത്. പിറ്റേന്ന് കാമുകിയായ ഇന തിയ കെനോയര്‍ എമര്‍ജൻസി സര്‍വീസ് നമ്ബറായ 911 -ലേക്ക് വിളിച്ചു. ഉടൻ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും റിലേ പ്രതികരിക്കാത്ത അവസ്ഥയില്‍ എത്തിയിരുന്നു. പെട്ടെന്ന് തന്നെ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസം മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ, നടന്ന അന്വേഷണത്തിലാണ് ഇനയാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാവുന്നത്. നോര്‍ത്ത് ഡക്കോട്ടയിലെ ഏറ്റവും ഗുരുതരമായ കൊലപാതക കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.
വളരെ അധികം വര്‍ഷങ്ങളായി ഇനയും റിലേയും ഒരുമിച്ചാണ് താമസിക്കുന്നത്. ഔദ്യോഗികമായി ഭാര്യാ ഭര്‍ത്താക്കന്മാരല്ലെങ്കിലും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിയുന്നത് (common-law wife). അതുകൊണ്ട് റിലേയ്‍ക്ക് പാരമ്ബര്യമായി കൈവന്നിരിക്കുന്ന സ്വത്തില്‍ തനിക്കും റിലേയുടെ മകനും ഒരുപോലെയായിരിക്കും അവകാശം എന്നാണ് ഇന കരുതിയിരുന്നത്. എന്നാല്‍, പണം കൈവന്നതിന് പിന്നാലെ തന്നെ ഒഴിവാക്കാനാണ് റിലേയുടെ പദ്ധതി എന്ന് മനസിലായപ്പോഴാണ് ഇന അയാളെ കൊല്ലാൻ തീരുമാനിച്ചത് എന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപാതകം നടന്നത് സപ്തംബറിലാണെങ്കിലും ഒക്ടോബര്‍ 30 -നാണ് ഇന അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവര്‍ അറസ്റ്റിലായ വിവരം മിനോട്ട് പൊലീസ് ഡിപാര്‍ട്‍മെന്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. പൊലീസ് ഡിപാര്‍ട്മെന്റിട്ട പോസ്റ്റിന് റിലേയുടെ മകൻ നല്‍കിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘റെസ്റ്റ് ഇൻ പീസ് ഡാഡ്, നിങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട നീതി ലഭിച്ചു’ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു റിലേയുടെ മകൻ റയാൻ ഡിലേ കമന്റ് ചെയ്തത്.