പ്രതികരണം ആവശ്യപ്പെട്ട് എത്തിയ മാധ്യമപ്രവർത്തകയോട് തോളിൽ കൈവെച്ച് സംസാരിച്ച് സുരേഷ് ഗോപി. ബിജെപി കേരളത്തില്‍ അധികാരത്തിലെത്താൻ നടത്തുന്ന ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. ഈ സമയത്താണ് അദ്ദേഹം മാധ്യമപ്രവർത്തകരുടെ തോളിൽ കൈവെച്ചത്.

തുടർന്ന് അദ്ദേഹം മനുഷ്യനെ കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല മോളെ എന്ന് മാധ്യമപ്രവർത്തകയോട് വ്യക്തമാക്കി. “അങ്ങനെയല്ല സാർ ഞാൻ പറഞ്ഞത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാമത് കണ്ടതാണല്ലോ” എന്നായി മാധ്യമപ്രവർത്തക. കഴിഞ്ഞതല്ലല്ലോ ഇനി വരാനിരിക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചു. അപ്പോൾ അവർ ഉപജാപപൂർവ്വം അദ്ദേഹത്തിന്റെ കയ്യെടുത്ത് മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരേഷ് ഗോപിയുടെ പ്രവർത്തിക്കെതിരെ കേരള പത്രപ്രവർത്ത യൂണിയൻ രംഗത്ത് വന്നിട്ടുണ്ട്. അപമര്യാദയായി പെരുമാറ്റത്തിന് താരത്തിനെതിരെ പരാതി നൽകുമെന്നാണ് യൂണിയൻ അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും സുരേഷ് ഗോപി മാപ്പ് പറയണം എന്നുമാണ് യൂണിയന്റെ ആവശ്യം.

ഈ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശങ്ങൾ ഉയർത്തി സിപിഎം സൈബർ പ്രൊഫൈലുകൾ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സുരേഷ് ഗോപി മര്യാദ ഇല്ലാത്ത രീതിയിൽ മാധ്യമപ്രവർത്തകയോട് പെരുമാറി എന്നും ദ്വയാർത്ഥ പ്രയോഗം നടത്തി എന്നും എല്ലാമുള്ള ആരോപണങ്ങളും ഇവർ ഉയർത്തുന്നുണ്ട്. മീഡിയ വൺ ചാനലിന്റെ മധ്യമപ്രവർത്തകയോട് ആണ് സുരേഷ് ഗോപി തോളിൽ കൈവെച്ച് സംസാരിച്ചത്. വരുംദിവസങ്ങളിലെ പ്രധാനപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ ഒന്ന് ഇതാകുമെന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക