യൂട്യൂബര്‍ ചെകുത്താനെ നടന്‍ ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കിയതിന് പിന്നാലെ ബാലയെ വംശീയമായി അധിക്ഷേപിച്ച്‌ ചെകുത്താന്റെ വീഡിയോ. തൃക്കാക്കര പൊലീസിലാണ് തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചെകുത്താന്‍ പരാതി നല്‍കിയിരിക്കുന്നത്. ചെകുത്താന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പമാണ് ബാല ചെകുത്താന്റെ ഫ്‌ളാറ്റില്‍ എത്തിയത്. ബാലയെ ട്രോളി കൊണ്ടുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഫ്ലാറ്റില്‍ നടന്നത് എന്താണെന്ന് ബാല അപ്പോള്‍ തന്നെ വീഡിയോ പുറത്ത് വിട്ടിരുന്നു.അതില്‍ ചെകുത്താന്റെ സുഹൃത്തിനോട് സംസാരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Posted by Chekuthan 2023 on Friday, 4 August 2023

ബാലയെ അന്യസംസ്ഥാന തൊഴിലാളി എന്നും, പൊട്ടൻ എന്നും വിളിച്ചു കൊണ്ട് അധിക്ഷേപം നടത്തുകയാണ് ചെകുത്താൻ. വധഭീഷണിയുണ്ട്, ഭവനഭേദനം ഉണ്ട്. ബാലയുടെ കൈയ്യില്‍ ലൈസന്‍സ് ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ ആ ഗണ്‍ തിരിച്ച്‌ എടുക്കേണ്ട ആവശ്യമുണ്ട്. ഇങ്ങനെയുള്ള മാനസികനില തെറ്റിയവനൊക്കെ ഗണ്ണും എടുത്ത് ഇറങ്ങിയാല്‍ ഇവിടെ പ്രശ്‌നമാകും. ഇത് എന്താണെന്ന് പൊലീസ് സീരിസ് ആയി നടപടി എടുക്കണം.

ഒരു നടന്‍ ഇങ്ങനെ കാണിക്കേണ്ട ധൈര്യം എന്താ? ഇവന്‍ ആരാ ഈ ബാല?ആറാട്ടണ്ണനെ ഇവന്‍ അവിടെ പിടിച്ചു വച്ചേക്കുവാണ്. ആറാട്ടണ്ണന്റെ ഫോണില്‍ നിന്നാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്. വല്ല തോക്കും കാണിച്ച്‌ ആറാട്ടണ്ണനെ പിടിച്ചു വച്ചിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആറാട്ടണ്ണന്‍ എന്നോട് പറയുന്നത് വീഡിയോ ഡിലീറ്റ് ചെയ്യണം എന്നാണ്. തോക്കും പിടിച്ച്‌ വന്ന് ഭീഷണിപ്പെടുത്തുന്ന ബാലയെ അങ്ങനെ വിടാന്‍ പറ്റില്ല.എന്നും ഇയാള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക