ആലപ്പുഴ: എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കൃപാസനം ധ്യാനകേന്ദ്രത്തിൽ പോയി പ്രാർത്ഥിച്ചപ്പോൾ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. ദൈവത്തിൽ വിശ്വാസമില്ലാത്ത ആന്റണിയുടെ രോഗം മാറിയെന്നും കോൺഫിഡൻസ് തിരികെ വന്നു എന്നും അപ്പോഴാണ് അദ്ദേഹം വീണ്ടും വർക്കിംഗ് കമ്മിറ്റി അംഗത്വം സ്വീകരിക്കാൻ തയ്യാറായതെന്നും എലിസബത്ത് വീഡിയോയിൽ വ്യക്തമാക്കുന്നു.
മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ കുറിച്ചും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യുക എന്നത് മകന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് എന്നാൽ കോൺഗ്രസ് മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയതോടെ അത് അനിശ്ചിതാവസ്ഥയിൽ ആയെന്നും എലിസബത്ത് സൂചിപ്പിക്കുന്നു. പിന്നീടുണ്ടായ ബിബിസി വിവാദവും അതിനെ തുടർന്നുള്ള പൊട്ടിത്തെറികളും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. തുടർന്ന് മകൻ വിളിച്ച് പി എം ഓ യിൽ നിന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചു എന്നും താൻ സ്വീകരിക്കുകയാണെന്നും പറഞ്ഞപ്പോൾ മാതാവ് ബിജെപിയോടുള്ള തന്റെ വെറുപ്പ് ഇല്ലാതാക്കി എന്നും എലിസബത്ത് സാക്ഷ്യം പറയുന്നു. വീഡിയോ ചുവടെ കാണാം.
“2021 ല്‍ എനിക്കും ഭര്‍ത്താവിനും കൊവിഡ് ബാധിച്ചു, വളരെ സീരിയസായി. എന്റെ ബ്രദര്‍ ഉടമ്ബടിയെടുത്ത ആളായിരുന്നു. എന്റെ ബ്രദറും സഹോദരിമാരും എനിക്ക് വേണ്ടി വീഡിയോ കോളിലൂടെ പ്രാര്‍ത്ഥിച്ചു. ബ്രദര്‍ ഉടമ്ബടിയെടുത്ത ആളായിരുന്നതുകൊണ്ട് നെറ്റിയില്‍ തൈലം പൂശിയിട്ടൊക്കെയാണ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. ഒത്തിരി സീരിയസായിരുന്ന എനിക്ക് അതിശയമായ രീതിയില്‍ യാതൊരു സൈഡ് എഫക്ടും ഇല്ലാതെ കൊവിഡില്‍ നിന്ന് പുറത്തുവന്നു.
എന്റെ ഭര്‍ത്താവിന് പ്രാര്‍ത്ഥനയിലൊന്നും വിശ്വാസമില്ല. ദൈവത്തിലും വിശ്വാസമില്ലാത്തയാളാണ്. പ്രാര്‍ത്ഥിക്കുമ്ബോഴെല്ലാം എല്‍സി പ്രാര്‍ത്ഥിച്ചോ എന്ന് എന്നോട് പറയും. എന്തായാലും അദ്ദേഹവും കൊവിഡില്‍ നിന്ന് പുറത്തുവന്നു.അങ്ങനെ നാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ ബ്രദറിന്റെ നിര്‍ദേശപ്രകാരം ഉടമ്ബടിയെടുത്തു. കൊവിഡിന് ശേഷം ഭര്‍ത്താവിന് സെല്‍ഫ് കോണ്‍ഫിഡൻസ് മൊത്തം നഷ്ടപ്പെട്ടിരുന്നു. കാല്‍ രണ്ടും തളര്‍ച്ച വന്നതുപോലെയായി. അങ്ങനെയാണ് പൊളിറ്റിക്സില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോന്നത്. ഞാൻ ഉടമ്ബടിയെടുത്ത് പ്രാര്‍ത്ഥിക്കാൻ തുടങ്ങി. ആദ്യത്തെ എട്ട് മാസത്തേക്ക് ഒരു നിയോഗം പോലും നടന്നില്ല. എനിക്ക് ഒത്തിരി ദു:ഖമായിരുന്നു. ഉടമ്ബടിയെടുത്തയുടൻ ആളുകള്‍ക്ക് അമ്മയെ കാണാനും വെളിച്ചം കാണാനുമൊക്കെ സാധിച്ചു. ഇത് വല്ല ഉടായിരിപ്പുമായിരിക്കുമെന്ന് കരുതി. എന്തായാലും ഞാൻ ഉടമ്ബടി പ്രകാരമുള്ള കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുകൊണ്ടിരുന്നു.
ഒരു ധ്യാനത്തില്‍ അച്ചൻ പറഞ്ഞു, എല്ലാവരും ഉടമ്ബടിയെടുക്കും ദൈവം അത് സ്വീകരിക്കുന്നുണ്ടോയെന്ന് നിങ്ങള്‍ പരിശോധിക്കണമെന്ന്. എന്റെ ഉടമ്ബടി നിയോഗം ദൈവം സ്വീകരിച്ചില്ലെന്ന് വിചാരിച്ച് എന്നും രാവിലെ അഞ്ചരയോടെ പ്രാര്‍ത്ഥിക്കാൻ തുടങ്ങി. അപ്പോള്‍ എന്റെ ചെവിയില്‍ രണ്ട് സാമുവല്‍ 23.5 എന്ന് റിപ്പീറ്റ് ആയിട്ട് വിസ്പര്‍ ചെയ്തു. അതുവായിച്ചതോടെ ദൈവം എന്റെ ഉടമ്ബടി സ്വീകരിച്ചെന്ന് ഉറപ്പായി. ഉടൻ ഞാൻ വളരെ ഉത്സാഹത്തോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളടക്കം ഉത്സാഹത്തോടെ ചെയ്യാൻ തുടങ്ങി. കുമ്ബസരിച്ച്, പരിശുദ്ധ കുര്‍ബാനയൊക്കെ സ്വീകരിച്ചു. ഉടനെ തന്നെ ഒത്തിരി മാറ്റം സംഭവിച്ചു. കഴിഞ്ഞ പതിനഞ്ചാം തീയതി വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവ് അത് സ്വീകരിച്ചു. സെല്‍ഫ് കോണ്‍ഫിഡൻസ് തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു.
പിന്നെ രാഷ്ട്രീയത്തിലേക്ക് ജോയിൻ ചെയ്യണമെന്നത് എന്റെ മൂത്ത മകന്റെ ഭയങ്കര സ്വപ്നമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള തടസം മാറ്റാനാണ് ഞാൻ രണ്ടാമത്തെ നിയോഗം വച്ചത്. നമ്മളാരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ പോയത്. പെട്ടെന്ന് ബിബിസി വിവാദം വരികയും, പ്രശ്നങ്ങളൊക്കെ ആയി. മാതാവേ എല്ലാം കൈവിട്ടുപോയോ എന്ന് ഞാൻ അമ്മയോട് കരഞ്ഞുപറഞ്ഞു. അപ്പോള്‍ അവൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, അമ്മേ എന്നെ പി എം ഒയില്‍ നിന്ന് വിളിച്ചിട്ടുണ്ടെന്നും ബി ജെ പിയില്‍ ചേരാൻ പറഞ്ഞെന്നും അവൻ പറഞ്ഞു. അവന് അമ്മ നല്ലൊരു ഭാവി ഉണ്ടെന്ന് ജോസഫ് അച്ചൻ പറഞ്ഞു. ഉടൻ ബി ജെ പിയോടുള്ള എന്റെ അറപ്പും വെറുപ്പുമൊക്കെ അമ്മ മാറ്റിത്തന്നു. എന്റെ ഭര്‍ത്താവിന് വലിയ ഷോക്കായിരുന്നു. എന്റെ വീട്ടിലെ ക്രമസമാധന നില കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ അമ്മയോട് അഭ്യര്‍ത്ഥിച്ചു. എന്റെ മകൻ വീട്ടിലേക്ക് വരുമ്ബോള്‍ വല്ല പൊട്ടിത്തെറിയും ഉണ്ടാകുമോയെന്ന് ഭയമായിരുന്നു. എന്നാല്‍ സമാധാനത്തിന്റെ രാജ്ഞിയായ അമ്മ എല്ലാം സൗമ്യമായി പരിഹരിച്ചു. ആരും വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാൻ പാടില്ലെന്ന് ഭര്‍ത്താവ് അവനോട് പറഞ്ഞു. അവനെ ഒറ്റപ്പെടുത്തിയിട്ടുമില്ല. അവൻ ഇപ്പോള്‍ വളരെ ഹാപ്പിയാണ്.’- എലിസബത്ത് ആന്റണി.