നടി അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളില്‍ വെച്ച്‌ അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. അപർണയുടെ ഭർത്താവിനെതിരെ ആരോപണവുമായി നേരത്തെ നടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കുതര്‍ക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയിലുണ്ട്. ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തു പോയി എന്നാണ് സഞ്ജിത്തിന്റെ മൊഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലീസ് പറയുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് സഞ്ജിത്ത് ആദ്യം നല്‍കിയ മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക