പൊലീസ് പിന്തുടര്‍ന്നതിനിടെ തുടര്‍ന്ന് കാര്‍ മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട കുമ്ബള എസ്‌ഐ രജിതിന്റെ വീട്ടില്‍ സ്‌കൂടറിലെത്തി വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കതിരെ കുമ്ബള പൊലീസ് കേസെടുത്തു. എസ്‌ഐ രജിതിന്റെ ഭാര്യാപിതാവ് ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞങ്ങളുടെ ഫര്‍ഹാസിനെ കൊന്നിട്ട് അയാള്‍ ജീവിക്കാമെന്ന് വിചാരിക്കേണ്ടെന്നും കൊല്ലുമെന്നും കുടുംബത്തെ നശിപ്പിക്കുമെന്നുമാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് 6.15 മണിയോടെയാണ് നീല കളറിലുള്ള സ്‌കൂടറില്‍, എസ്‌ഐ താമസിക്കുന്ന മൊഗ്രാല്‍ മാളിയങ്കരയിലെ ക്വാര്‍ടേഴ്സില്‍ യുവാക്കള്‍ എത്തി ഭീഷണി മുഴക്കിയതെന്നാണ് പരാതി. സംഭവം നടക്കുമ്ബോള്‍ എസ്‌ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നീട് യുവാക്കള്‍ തിരിച്ചുപോയി. വ്യാഴാഴ്ച രാവിലെയോടെയാണ് പൊലീസ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്.