ഇടുക്കി: ജില്ല സിപിഎം സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയനും പാലോട് യുവജന വിഭാഗം പ്രവര്‍ത്തകയുമായുള്ള അശ്ലീല സംഭാഷണം പുറത്ത്. വളരെ മോശമായ രീതിയിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭവം വിവാദമായതോടെ വിജയനെ പാര്‍ട്ടി സ്ഥാനത്ത് നിന്നും തരംതാഴ്ത്തി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സി പി എം നടത്തിയത്. ജില്ല സെക്രട്ടറിയേറ്റില്‍ നിന്നും ജില്ല കമ്മിറ്റിയിലേക്ക് ആണ് വിജയനെ തരം താഴ്ത്തുക. വിജയനെതിരെയായ ആരോപണം അന്വേഷിക്കാനും ജില്ല സെക്രട്ടറിയേറ്റില്‍ തീരുമാനമായി.

കര്‍മ്മ ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിജയന് തെറ്റുപറ്റി എന്ന വിലയിരുത്തലാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സൂചന.’നിന്നെ എന്റെ കൈയ്യില്‍ ഒറ്റക്ക് കിട്ടിയാല്‍ പ്രായത്തിന്റെ ഒക്കെ കാണിച്ചു തരാം’ എന്ന് തുടങ്ങുന്ന ഓഡിയോയില്‍ അശ്ലീല ചുവയുള്ള സംഭാഷണങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. നിന്നെ കിട്ടിയാല്‍ ഉമ്മവെയ്ക്കാനും, കാമിക്കാനും, കെട്ടിപ്പിടിക്കാനുമൊക്കെ ഇഷ്ടമാണെന്ന് വിജയന്‍ പറയുന്നത് വ്യക്തമാണ്. ഇതിനെല്ലാം തന്നെ അനുവദിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുതലയ്ക്കല്‍ നിന്നുയരുന്ന മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനസ് കൊണ്ട് നിനക്കെന്റെ കാമുകിയായി കൂടെ എന്നാണു വിജയന്‍ ചോദിക്കുന്നത്. അത് അംഗീകരിച്ചിട്ടുള്ളതാണെന്ന് പ്രവര്‍ത്തക മറുപടി പറയുന്നു. ‘ഞാന്‍ നിന്നെ ചതിക്കത്തില്ല, വഞ്ചിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, ഉപദ്രവിക്കത്തില്ല, സഹായം മാത്രമേ ചെയ്യൂ. എന്നോടും അങ്ങനെ ചെയ്യാതിരുന്നാല്‍ മതി’യെന്ന് വിജയന്‍ പറയുമ്ബോള്‍ ഒരിക്കലുമില്ലെന്ന് പ്രവര്‍ത്തക പറയുന്നു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ കാണുമ്ബോള്‍ സാധാരണക്കാരെ പോലെ പെരുമാറണം എന്നാണു വിജയന്‍ പ്രവര്‍ത്തകയ്ക്ക് നല്‍കുന്ന ഉപദേശം. ‘നിന്റെയോ എന്റെയോ കുടുംബജീവിതത്തിനോ പൊതുജീവിതത്തിനോ യാതൊരു പ്രശനവും ഉണ്ടാകാത്ത വിധത്തിലാണ് നമ്മള്‍ പ്രേമിക്കുന്നതും ജീവിക്കുന്നതും, പ്രവര്‍ത്തികൊണ്ടല്ല സംസാരം കൊണ്ടും മനസുകൊണ്ടും നമ്മള്‍ ഒരു ശരീരവും ഒരു മനസുമാണ്. ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ’ എന്നിങ്ങനെയൊക്കെയാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലെ സംഭാഷണങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക