കൊല്ലം: കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ സഹോദരി ഭര്‍ത്താവിനൊപ്പം യുവതി ഒളിച്ചോടിയ കേസില്‍ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരി ഭര്‍ത്താവ് തന്നെ തട്ടിക്കൊണ്ട് പോയതാണെന്നും യുവതി പോലീസില്‍ പരാതി നല്‍കി. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യയാണ് ഇവരുടെ സഹോദരീ ഭര്‍ത്താവ് സനിജിത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞമാസം 22ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്നും കാണാതായ ഇരുവരെയും മധുരയില്‍ നിന്നുമാണ് പിടികൂടിയത്. തുടര്‍ന്ന് കേസില്‍ റിമാന്‍‍ഡ‍ിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയാണ് സഹോദരി ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച്‌ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. മധുരയില്‍ വെച്ച്‌ പോലീസ് പിടികൂടിയപ്പോള്‍ കൂടെയുള്ള സഹോദരി ഭര്‍ത്താവിനെ ഭയന്നാണ് ഇക്കാര്യം പറയാതിരുന്നതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. ചേച്ചിയുടെ ഭര്‍ത്താവിനെയും തട്ടിയെടുത്ത് അനുജത്തി ഒളിച്ചോടി എന്നതായിരുന്നു വാര്‍ത്ത. നാടുവിട്ടു കടന്നു കളഞ്ഞ ഇരുവര്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ആണ് അന്ന് ഉണ്ടായത്. അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാണ് സഹോദരീ ഭര്‍ത്താവിനെയും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക