സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെയാണ് സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീക്ക് ഹരിദാസൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയെത്തുര്‍ന്നാണ് നടപടി.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ആര്‍ട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.
അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്നത് ഉൾപ്പെടെയുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പാർട്ടി അംഗങ്ങളെ അധികാരത്തിന്റെ തണലിൽ പാർട്ടി ബോധപൂർവ്വം സംരക്ഷിക്കുകയാണ് എന്ന വിമർശനവും പ്രതിദിനം വർദ്ധിച്ചു വരികയാണ്. ഇവർക്കെതിരെ അച്ചടക്ക നടപടികൾ കൊണ്ട് കേസുകൾ ഒതുക്കി തീർക്കപ്പെടുന്നു. രാജ്യത്തെ നിയമങ്ങൾ സിപിഎം പ്രവർത്തകർക്ക് ബാധകമല്ലാതാകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. ഇത്തരം നഗ്നമായ അധികാര ദുർവിനയോഗത്തിനെതിരെ പോലും പ്രതികരിക്കുവാൻ പൊതുസമൂഹത്തിന് മാർഗങ്ങൾ ഇല്ലാതായിരിക്കുന്നു