ദേശഭേദമന്യേ കാണുന്ന ഒരു വിഭാഗമാണ് സ്ത്രീകളെ കാണുമ്പോൾ ഇളക്കം തട്ടുന്ന ഞരമ്പ് രോഗികൾ. കേരളത്തിലും ഇക്കൂട്ടർക്ക് യാതൊരു ക്ഷാമവുമില്ല. തങ്ങൾ കാമദേവന്മാരാണ് എന്ന് കരുതുന്ന ഇവർ സ്ത്രീകളോട് പല രീതിയിലും അപമര്യാദയായി പെരുമാറാറുണ്ട്. ചിലർ തൊടലും പിടിക്കലും ഒക്കെയാണെങ്കിൽ, മറ്റു ചിലർക്ക് നഗ്നതാ പ്രദർശനമാണ് സായൂജ്യം അടയാനുള്ള മാർഗം.
ഇത്തരത്തിൽ സ്ത്രീകൾ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് ട്രെയിനിലും ബസ്സിലും എല്ലാം സഞ്ചരിക്കുമ്പോഴാണ്. ഞരമ്പുരോഗികൾ ഒരു വിഭാഗം ‘വളക്കുക’ എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ കൈമാറാൻ ശ്രമങ്ങൾ നടത്താറുണ്ട്. പേപ്പറിൽ മൊബൈൽ നമ്പർ എഴുതിവെച്ച് സ്ത്രീകൾക്കരികിൽ സ്ഥാപിച്ചു പോവുകയാണ് ഇവരുടെ രീതി. തങ്ങളെ കണ്ടു കാമാസക്തയാകുന്ന ആകുന്ന സ്ത്രീകൾ അങ്ങോട്ട് ഫോൺ വിളിക്കും എന്നാവാം ഇവരുടെ വിചാരം.
സ്വന്തം മാനാഭിമാനം ഓർത്ത് പലപ്പോഴും സ്ത്രീകൾ ഇത്തരം ഞരമ്പ് രോഗികളോട് പ്രതികരിക്കാറില്ല. ഇത് കൂടുതൽ വഷളത്തരം കാട്ടാൻ ഇത്തരം ഞരമ്പന്മാർക്ക് പ്രചോദനമാകുകയാണ് പലപ്പോഴും ചെയ്യുക. എന്നാൽ തന്റേടത്തോടെ ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. ഇത്തരത്തിൽ ട്രെയിൻ യാത്രയ്ക്കിടയിൽ സഹയാത്രികനായി യുവാവ് ഒരു പേപ്പറിൽ തന്റെ മൊബൈൽ നമ്പർ കുറിച്ച് ഒരു സ്ത്രീക്ക് നൽകിയപ്പോൾ അവർ ധൈര്യപൂർവ്വം പ്രതികരിച്ചു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
പോലീസിനെ വിളിക്കുമെന്ന് സ്ത്രീ പ്രതികരിച്ചതോടെ ഞരമ്പൻ പെട്ടു. ഞാൻ നമ്പർ എഴുതി വച്ചതല്ലേ ഉള്ളൂ എന്നായി വിശദീകരണം. നീ എന്തിന് നമ്പർ എഴുതി എന്റെ അരികിൽ കൊണ്ടിടണം എന്നായി പ്രതികരിച്ച സ്ത്രീ. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പോലീസിനെ വിളിക്കണം എന്ന നിലപാടിൽ ഇവർ ഉറച്ചു നിൽക്കുകയാണ്. ഞരമ്പൻ സമസ്താപരാധങ്ങളും പറഞ്ഞ് ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും സ്ത്രീ ധൈര്യപൂർവ്വം പോലീസിനെ വിളിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.