ആന്ധ്രാപ്രദേശില്‍ തക്കാളി വിറ്റ് കര്‍ഷക ദമ്ബതികള്‍ നാല്‍പ്പത്തിയഞ്ചുദിവസത്തിനുള്ളില്‍ സമ്ബാദിച്ചത് നാലുകോടി രൂപ. 40,000 ബോക്‌സ് തക്കാളി വിറ്റാണ് വലിയ തുക സമ്ബാദിച്ചത്. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്. 15 കിലോ അടങ്ങിയ തക്കാളിയുടെ ബോക്‌സിന് മാര്‍ക്കറ്റില്‍ ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു വില.

ചന്ദ്രമൗലി എന്ന കര്‍ഷകനാണ് തക്കാളി വിറ്റ് കോടികള്‍ സമ്ബാദിച്ചത്. 22 ഏക്കറിലായാണ് ഈ കര്‍ഷകന്‍ ഏപ്രിലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട തക്കാളി നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിനായി ജലസേചനത്തിന് ഉള്‍പ്പടെ അതിനൂതന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ജൂണ്‍ അവസാനത്തില്‍ വിളവ് എടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

22 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനായി എല്ലാ ചെലവുകളുമായി ഒരു കോടി രൂപയായെന്നും ലാഭമായി മൂന്ന് കോടി രൂപ ലഭിച്ചെന്നും കര്‍ഷകന്‍ പറഞ്ഞു. 45 ദിവസം കൊണ്ടാണ് ഇദ്ദേഹം വിളവെടുത്തത്. ആന്ധ്രയിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇദ്ദേഹത്തിന് വിജയം നേടുവാൻ വലിയ രീതിയിൽ സഹായകമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക