കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്ബോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസെടുത്തു. കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്‌ട് പ്രകാരമാണ് കേസ്. 118 E KPA ആക്‌ട് പ്രകാരം (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) ആണ് കേസെടുത്തിരിക്കുന്നത്. അയ്യൻകാളി ഹാളില്‍ കഴിഞ്ഞ ദിവസമാണ് കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്.
മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് സാങ്കേതിക തകരാര്‍ ഉണ്ടായി ഏതാനും സെക്കൻഡുകൾ തടസ്സം നേരിട്ടിരുന്നു . കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ പിണറായി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യം വിളിയും പിണറായിയുടെ സാന്നിധ്യത്തില്‍ ഉമ്മൻചാണ്ടിയെ വേട്ടയാടിയതിനെ കെസുധാകരൻ വിമര്‍ശിച്ചതുമാണിപ്പോള്‍ സജീവ ചര്‍ച്ച. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് സമീപനമെന്നായിരുന്നും ഒരുവിഭാഗം സിപിഎം നേതാക്കളുടെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെതിരെ മന്ത്രി വി എന്‍ വാസവൻ ഇന്നലെ വിമര്‍ശിച്ചിരുന്നു.
ഏറ്റവും അധികം വേട്ടയാടല്‍ നേരിടുന്നത് മുഖ്യമന്ത്രിക്കെതിരെയാണെന്നും ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെയെന്നും ഇ പി ജയരാജനും പറഞ്ഞിരുന്നു. പക്ഷെ മുദ്രാവാക്യം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. അതേസമയം, മുദ്രാവാക്യം വിളി സ്വാഭാവികമാണെന്നും ഉമ്മൻചാണ്ടിയെ ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണന്നുമാണ് കോണ്‍ഗ്രസ് മറുപടി. മുദ്രാവാക്യം വിളി മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇടപെട്ട് നിര്‍ത്തിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത് പറയുന്നു.