സഹോദരിയെ കൊന്ന് അറത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പുര്‍ മിത്വാര സ്വദേശിയായ റിയാസ്(22) ആണ് സഹോദരി ആഷിഫ(18)യെ തലയറുത്ത് കൊന്നശേഷം അറത്തുമാറ്റിയ തലയുമായി റോഡിലൂടെ നടന്നുപോകുന്നതിനിടെ പോലീസിന്റെ പിടിയിലായത്.

പ്രദേശവാസിയായ യുവാവുമായുള്ള പ്രണയത്തിന്റെ പേരിലാണ് റിയാസ് സഹോദരിയെ അതിദാരുണമായി കൊലപ്പെടുത്തിയതെന്നാണ് വിവരം. മിത്വാര സ്വദേശിയായ ചാന്ദ്ബാബുവും ആഷിഫയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും ഒളിച്ചോടി. ആഷിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് ഇവരെ കണ്ടെത്തുകയും നാട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. കേസില്‍ ചാന്ദ്ബാബു ജയിലിലായി. ആഷിഫയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം ചാന്ദ്ബാബുവുമായുള്ള ബന്ധത്തിന്റെ പേരില്‍ ആഷിഫയും സഹോദരൻ റിയാസും തമ്മില്‍ വഴക്കുണ്ടായി. ചാന്ദ്ബാബുവുമായുള്ള പ്രണയത്തെ എതിര്‍ത്തിരുന്ന റിയാസ് വഴക്കിനിടെയാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ സഹോദരിയെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം അറത്തുമാറ്റിയ തല ചാക്കിലാക്കി ഇയാള്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കൃത്യം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ തല വേര്‍പെട്ടനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക