ബ്രിട്ടനില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സാജുവിനെ പിടികൂടുന്നതിന്റെ ദൃശ്യം നോര്‍താംപ്ടന്‍ പൊലീസ് പുറത്തുവിട്ടു. 2022 ഡിസംബര്‍ 15 ലെ ദൃശ്യങ്ങളാണ് ഇത്. യുവതിക്കും രണ്ടു കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റെന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു കെറ്ററിങ്ങിലെ വീട്ടിലേക്കു പൊലീസ് എത്തുന്നത്. പൊലീസ് എത്തുമ്ബോള്‍ കത്തി കയ്യില്‍ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളില്‍ കാണാം.

പല തവണ കത്തി താഴെയിടാന്‍ പൊലീസ് സാജുവിനോട് ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഇതിന് തയ്യാറാകാതെ തന്നെ വെടിവയ്ക്കാന്‍ ആവശ്യപ്പെട്ട് അലറുകയായിരുന്നു സാജു. ഇതേ തുടര്‍ന്ന് ടേസര്‍ തോക്ക് ഉപയോഗിച്ച്‌ സാജുവിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ സാജുവിന്റെ ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ സാജുവിന്റെയും ജാന്‍വി സാജുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ സാജുവിനെ 40 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.പ്രതിക്ക് കുറഞ്ഞതു 40 വര്‍ഷം ജയില്‍ശിക്ഷ ഉറപ്പാക്കണമെന്നു നോര്‍താംപ്ടന്‍ ക്രൗണ്‍ കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക