പിറന്നാള്‍ പാര്‍ട്ടിയില്‍ നഗ്നരായ സ്ത്രീകളുടെ ശരീരത്തിനു മുകളില്‍ സുഷി വിളമ്ബിയതിന് അമേരിക്കൻ റാപ്പര്‍ കാനി വെസ്റ്റിനെതിരെ വ്യാപകവിമര്‍ശനം. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു ജാപ്പനീസ് രീതിയാണെന്നും ന്യോതൈമോറി (Nyotaimori) എന്നാണ് ഇത് അറിയപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്ത്രീകള്‍ നഗ്നരായി മേശപ്പുറത്ത് കിടക്കുന്നതും അവര്‍ക്കു മുകളില്‍ സുഷി വിളമ്ബി വെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഇത് കഴിക്കുന്നുമുണ്ട്. പിറന്നാള്‍ ആഘോഷത്തില്‍ കാനി വെസ്റ്റിന്റെ ഇപ്പോഴത്തെ ഭാര്യ ബിയാങ്ക സെൻസോറിയും വെസ്റ്റിന് മുൻഭാര്യ കിം കര്‍ദാഷിയാനില്‍ ജനിച്ച മകളും പങ്കെടുത്തിരുന്നു.
പോപ്പ് ക്രേവ് എന്ന ട്വിറ്റര്‍ ഹാൻഡിലിലാണ് സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്. “ഇന്നലെ രാത്രി തന്റെ 46-ാം പിറന്നാള്‍ പാര്‍ട്ടിയില്‍ കാനി വെസ്റ്റ് ജാപ്പനീസ് രീതിയായ ന്യോതൈമോറി ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീകളുടെ നഗ്നശരീരത്തിനു മുകളില്‍ സുഷി വിളമ്ബുന്ന രീതിയാണിത്”, എന്ന് ട്വീറ്റില്‍ പറയുന്നു.
കാനി വെസ്റ്റിന്റെ പിറന്നാള്‍ പാര്‍ട്ടിയിലെ ഫോട്ടോകളും ചിത്രങ്ങളും അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച് പലരും രംഗത്തെത്തി. “ഇയാള്‍ ഓരോ ദിവസവും വിചിത്രമായ കാര്യങ്ങളാണ് ചെയ്യുന്നത്,” എന്നാണ് ഒരാളുടെ കമന്റ്. “ഈ മനുഷ്യന് എങ്ങനെ ഇത്ര ആരാധകര്‍ ഉണ്ടായെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാൻ അയാളെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം വളരെ അര്‍ത്ഥ ശൂന്യമായ കാര്യങ്ങളും വിഡ്ഢിത്തങ്ങളുമാണ്” , എന്ന് മറ്റൊരാള്‍ വീഡിയോക്കു താഴെ കുറിച്ചു. “ഇത് വളരെ വെറുപ്പിക്കുന്ന കാര്യങ്ങളാണ്,” എന്നും മറ്റൊരാള്‍ പറഞ്ഞു.
വിവാദങ്ങളുടെ കളിത്തോഴനാണ് റാപ്പര്‍ കാനി വെസ്റ്റ്. തടി കൂടുതലുള്ളവരെ അപമാനിച്ചും അദ്ദേഹം വിവാദത്തില്‍ പെട്ടിട്ടുണ്ട്. ആരോടും എന്തും വിളിച്ചു പറയുന്നു അദ്ദേഹത്തിന്റെ സ്വഭാവം ആരാധകര്‍ക്കിടയില്‍ പോലും അപ്രീതിക്ക് കാരണമായിരുന്നു. മുൻ ഭാര്യ കിം കര്‍ദാഷിയാനുമായുള്ള ബന്ധം മോശമായതോടെ വെസ്റ്റിന്റെ വ്യക്തിജീവിതത്തിലെ മോശം വശങ്ങളില്‍ പലതും പുറത്ത് വന്നിരുന്നു.
കാനി വെസ്റ്റിന്റെ തീവ്രമായ നിലപാടുകളെച്ചൊല്ലി പല തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടുണ്ട്. വിദ്വേഷ പ്രസ്താവനകളും തീവ്രമായ ആരോപണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നാണ് ഒരു വിലയിരുത്തല്‍. വെസ്റ്റിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് 2016ല്‍ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ജീവിതകാലം മുഴുവൻ ഈ അവസ്ഥയുമായി മല്ലിടേണ്ടി വരുമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു.