ബെംഗളുരുവില്‍ അമ്മയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ച് യുവതി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ മുപ്പത്തി ഒൻപതുകാരി സേനാലി സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്കോ ലെ ഔട്ട് പോലീസ് സ്റ്റേഷൻ പരിധിയില്‍ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. രാത്രിയിലാണ് മൃതദേഹം പോലീസ് സ്റ്റേഷനിലെത്തിച്ചത്. ട്രോളി ബാഗ് പരിശോധിക്കാൻ പോലീസുകാരോട് ആവശ്യപ്പെട്ട യുവതി കുറ്റസമ്മതം നടത്തുകയും ചെയ്തു.
ട്രോളി ബാഗ് തുറന്നുനോക്കിയ പോലീസ് കണ്ടത് മൃതദേഹം കഷ്ണങ്ങളാക്കി പ്രത്യേകം പ്രത്യേകം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. വേര്‍പെടുത്തിയ തലഭാഗം പൊതിഞ്ഞിരുന്നില്ല. തുറക്കുമ്ബോള്‍ കാണാൻ പാകത്തിന് അമ്മയുടെ ചില്ലിട്ട ഫോട്ടോയും ട്രോളി ബാഗില്‍ സൂക്ഷിച്ചിരുന്നു. അമ്മയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പോലീസിനോട് പറഞ്ഞത്.
ഉറങ്ങാൻ സ്ഥിരമായി ഗുളിക കഴിക്കുന്നയാളായിരുന്നു കൊല്ലപ്പെട്ട സ്ത്രീയെന്നാണ് യുവതിയെ ചോദ്യം ചെയ്തതില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്നത് പുറത്തു വന്നിട്ടില്ല. മൈക്കോ പോലീസ് അന്വേഷണം ആരംഭിച്ചു. ബിലെകഹള്ളിയിലെ എൻ എസ് ആര്‍ ഗ്രീൻ എന്ന ഫ്ലാറ്റ് സമുച്ചയത്തില്ലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത് . ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞതായാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.