12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുവികാരം കണക്കിലെടുത്താണ് നിലവില്‍ പിഴ ഈടാക്കെണ്ടതില്ലെന്ന തീരുമാനം സര്‍ക്കാരെടുത്തത്. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ തീരുമാനം നിലവിലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് നിമയവിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തില്‍ യാത്ര ചെയ്ത് അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ലഭിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എ ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന മറ്റ് നിയമ ലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയപാതയിലും, സംസ്ഥാന പാതകളിലുമായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ വച്ച്‌ യാത്രചെയ്യല്‍, ലൈന്‍ മറികടന്നുള്ള ഡ്രൈവിങ്, മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ് എന്നിവയുള്‍പ്പെടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ 675 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക