സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാമുഖമായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് മീന മാസത്തിലെ ഉതൃട്ടാതിയായ ഇന്ന് 50ാം പിറന്നാളിന്റെ മധുരം. രാഷ്ട്രീയത്തിനൊപ്പം പൊതുസേവന രംഗത്തും തന്റേതായ കൈയ്യൊപ്പ് ശോഭ ചാർത്തിക്കഴിഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ജനവികാരം ഇത്തവണ തനിക്ക് അനുകൂലമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ശോഭ.
ശോഭാ സുരേന്ദ്രന്റെ മക്കളും ചില്ലറക്കാരല്ല.ഡല്‍ഹി ഐ.ഐ.ടിയില്‍ എം.ടെക് കെമിക്കല്‍ എൻജിനീയറിങ്ങില്‍ ആറാം റാങ്കുകാരനായിരുന്ന മൂത്ത മകൻ ഹരിലാല്‍ കൃഷ്ണ രണ്ട് വർഷം ജർമ്മനിയിലെ പ്രശസ്ത സർവകലാശാലയില്‍ ലക്ചറർ ആയിരുന്നു. ശശി തരൂരിന് ശേഷം കാലിഫോർണിയയില്‍ പബ്ലിക് പോളിസി പഠനത്തിന് മെരിറ്റില്‍ സീറ്റ് ലഭിച്ച ശാസ്ത്രജ്ഞനായ ഹരിലാല്‍ അമേരിക്കയിലാണ് ഇപ്പോള്‍.
ജേഷ്ഠനെ പോലെ ഗവേഷണത്തിലും, പഠനത്തിലും അല്ല ഇളയ ആൾ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. സ്പോർട്സ് ആണ് ഇദ്ദേഹത്തിന്റെ മേഖല. ദേശീയ ഫുട്ബാള്‍ താരവും ബി.ബി.എ മാർക്കറ്റിംഗ് ബിരുദധാരിയുമാണ് ഇളയ മകൻ യദുലാല്‍ കൃഷ്ണ ജോലിയായി. ഇരുവരും പ്ലേസ്മെന്റില്‍ ജോലി നേടിയവരാണ്.