അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ ചെലവാക്കിയത് 44.78 കോടി. 2020 നും 2022 നും ഇടയിലാണ് വീട് മോടി പിടിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ചെലവിട്ടത്. ഇറക്കുമതി ചെയ്ത മാര്‍ബിള്‍, ഇന്റീരിയറുകള്‍, ഇലക്‌ട്രിക്കല്‍ ഫിക്‌ചറുകള്‍, ഉയര്‍ന്ന നിലവാരമുള്ള അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്കായി പണം ചെലവഴിച്ചുവെന്ന് രേഖകള്‍ .

ഇന്റീരിയര്‍ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമില്‍ നിന്ന് ഇറക്കുമതി ചെയ്ത മാര്‍ബിളിന് 6 കോടി രൂപ ചെലവാക്കി. ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിക്ക് ഒരു കോടി രൂപ നല്‍കി. ഇലക്‌ട്രിക്കല്‍, ഓട്ടോമാറ്റിക് സ്മാര്‍ട്ട് ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവയ്ക്കായി 5.43 കോടി രൂപ ചെലവഴിച്ചു. ബില്‍റ്റ്-ഇന്‍ ബാര്‍ബിക്യൂ ചാര്‍ക്കോള്‍ ഗ്രില്‍ ഉള്‍പ്പെടെ അടുക്കളയിലെ വീട്ടുപകരണങ്ങള്‍ക്ക് ₹1.1 കോടി രൂപയായി. തടികൊണ്ടുള്ള തറക്കും ഒരു കോടി രൂപ ചെലവായെന്ന് രേഖകളില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ എഎപിക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നു. കൊവിഡ് കാലഘട്ടത്തില്‍ സര്‍ക്കാറുകള്‍ ഫണ്ടിനായി ബുദ്ധിമുട്ടുന്ന സമയത്താണ് ഇത്രയും പണമുപയോഗിച്ച്‌ ദില്ലി മുഖ്യമന്ത്രി വീട് ആഡംബരം കൂ‌ട്ടി‌യതെന്ന് പ്രതിപക്ഷമായ ബിജെപി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വസതി ഗ്ലാസ് ഹൗസ് ആണെന്നും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്നും ദില്ലി ബിജെപി അധ്യക്ഷന്‍ സച്ച്‌ ദേവ പറഞ്ഞു. അതേസമയം, മറുപടിയുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ വസതി മോശമായ അവസ്ഥ‌യിലായിരുന്നെന്നും സര്‍ക്കാര്‍ സ്വത്തായി തുടരുകയാണെന്നും പറഞ്ഞു.സെന്‍ട്രല്‍ വിസ്റ്റയുടെ ഭാഗമായി പ്രധാനമന്ത്രിക്കായി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെയും മറ്റ് നേതാക്കള്‍ക്കുള്ള ഭവന നിര്‍മ്മാണത്തിനായി ചെലാക്കുന്ന തുക എത്രയാണെന്നും എഎപി ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക