സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം നല്‍കിയ ശേഷം പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ച ബോളിവുഡ് നടി ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ മറവില്‍ സെക്സ് റാക്കറ്റ് നടത്തിവന്നിരുന്ന ആരതിയുടെ പ്രവര്‍ത്തികള്‍ സഹപ്രവര്‍ത്തകരെയും ആരാധകരെയും അമ്ബരപ്പിച്ചിരിക്കുകയാണ്. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നടി എന്നതിന് പുറമേ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് ആരതി. ഇതിന്റെ പേരിലാണ് ഇവര്‍ യുവതികളെ സെക്സ് റാക്കറ്റിലേക്ക് എത്തിക്കുന്നത്. ആരതിയെ ഒറ്റിയത് ഇവരുടെ കൂടെ മുന്‍പ് ജോലി ചെയ്തിരുന്ന ആളാണെന്നാണ് സൂചന. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മോഡലുകളെ പാട്ടിലാക്കിയ ശേഷം, ഇവര്‍ക്ക് ആരതി അഡ്വാന്‍സ് തുക നല്‍കും. ശേഷം വന്‍ തുക വാഗ്ദാനം ചെയ്യും. തുക കൈപ്പറ്റുന്നവരെ പ്രലോഭിപ്പിച്ച്‌ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കും. ഇടപാടുകാര്‍ എന്ന വ്യാജേന എത്തിയ പോലീസുകാരാണ് സംഘത്തെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് മോഡലുകളെയും പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും പോലീസ് മോചിപ്പിച്ചു. മോചിപ്പിച്ച പെണ്‍കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഓഷിവാരയിലെ ആരാധന അപ്പാര്‍ട്ട്മെന്റിലായിരുന്നു 27 വയസുകാരിയായ ആരതി മിത്തല്‍ താമസിച്ചിരുന്നത്. കസ്റ്റമര്‍ എന്ന വ്യാജേന എത്തിയ പോലീസുകാര്‍ നല്ല പെണ്‍കുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടു. ഡീല്‍ സംസാരിക്കാനായി ആരതി നേരിട്ടെത്തി, ഒപ്പം പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇതോടെയാണ് അറസ്റ്റ്.

ആരതി തങ്ങള്‍ക്ക് ഒരു തവണത്തേക്ക് മാത്രം വാഗ്ദാനം ചെയ്തത് 15,000 രൂപ ആയിരുന്നുവെന്ന പെണ്‍കുട്ടികളുടെ മൊഴി പോലീസിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ‘അപ്നാപന്‍’ എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയയായ ആരതി മിത്തല്‍, നടന്‍ മാധവന്റെ സിനിമയുടെ ഭാഗമാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇവര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക