കൊച്ചി: കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ അന്വേഷണം ഊര്‍ജ്ജിതമാകുമ്ബോള്‍ പ്രതിക്കൂട്ടിലേക്ക് എത്തുന്നത് രാജസ്ഥാന്‍ സ്വദേശിനിയായ മോഡല്‍ ഡിംപിള്‍ ലാമ്ബ. ഇവരുടെ സുഹൃത്തായ 19കാരിയാണ് ബൊലേറോ കാറില്‍ വെച്ച്‌ ക്രൂരബലാത്സംഗത്തിന് ഇരയായത്. അറിഞ്ഞു കൊണ്ട് തന്നെ തന്റെ സുഹൃത്തിനെ ഇവര്‍ കെണിയിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിള്‍ ലാമ്ബയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഡിംപിള്‍ ചെറിയ മീനല്ലെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിരിക്കുന്നത്. കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികളിലെയും ഫാഷന്‍ ഷോകളിലെയും സ്ഥിരം സാന്നിധ്യമാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിൽ സൂപ്പര്‍മോഡലായി വിലസുകയായിരുന്നു ഇവര്‍. ഇവരെ വെച്ച്‌ പരസ്യം ചെയ്ത് ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരവും. അത്രയ്ക്കും പ്രശസ്തിയുള്ള മോഡല്‍ സെക്‌സ് റാക്കറ്റിലെയും കണ്ണിയായി മാറിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിംപിള്‍ ലാമ്ബയാണ് ബാര്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്ക് തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19-കാരിയുടെ മൊഴി. പിന്നീട് ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. തുടര്‍ന്നാണ് കേസില്‍ ഡിംപിളിനെയും പ്രതിചേര്‍ത്തത്. ഡി.ജെ. പാര്‍ട്ടി നടന്ന കൊച്ചിയിലെ ഫ്ളൈ ഹൈ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാര്‍ ഹോട്ടലില്‍നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്നും പൊലീസ് പറയുന്നു.

കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഡിംപിള്‍ മറ്റുയുവതികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ബിയറില്‍ മയക്കുമരുന്നു കലര്‍ത്തിയ മയക്കിയ ശേഷം 19കാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 45 മിനിറ്റ് കൊച്ചി നഗരത്തില ജീപ്പില്‍ കറങ്ങിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 45 മിനിറ്റിനുള്ളില്‍ ജീപ്പ് നഗരത്തിലുണര്‍ന്നിരിക്കുന്ന പൊലീസിന്റെയും നിരീക്ഷണ കാമറകളുടെയും മുന്നിലൂടെ നിരവധി തവണയാണ് കടന്നുപോയത്. ബഹളം വെക്കാനോ ഒച്ചയെടുക്കാനോ ഓടി രക്ഷപ്പെടാനോ പറ്റുന്ന ശാരീരിക അവസ്ഥയിലായിരുന്നില്ല എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക