സ്ത്രീകളെ ഉപയോഗിച്ച്‌ സെക്സ് വീഡിയോ ചാറ്റ് നടത്തുകയും പിന്നീട് ഇടപാടുകാരെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന വന്‍ റാക്കറ്റ് പിടിയില്‍. മുംബയില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്‌ഡിലാണ് 17 സ്ത്രീകളെയും നടത്തിപ്പുകാരെയും പിടികൂടിയത്. ഡേറ്റിംഗ് ആപ്പുകള്‍ വഴി ഇടപാടുകാരെ കണ്ടെത്തി സ്ത്രീകളെ നഗ്നരായി നിറുത്തി പണം തട്ടുകയാണ് സംഘത്തിന്റെ രീതി.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരിലുണ്ട്. പടിഞ്ഞാറന്‍ മുംബയിലാണ് കാള്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്ന കാള്‍ സെന്ററുകളില്‍ ഇന്ന് ഒരേ സമയം റെയ്‌ഡ് നടത്തുകയായിരുന്നു. പ്രത്യേക മൊബൈല്‍ ആപ്പുകള്‍ വഴിയായിരുന്നു ഇവയുടെ പ്രവര്‍ത്തനം. ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വീഡിയോ കാള്‍ ചെയ്യാന്‍ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

270 രൂപ മുതല്‍ പതിനായിരം രൂപ വരെ ഇടപാടുകാരില്‍നിന്നും ഈടാക്കും. ന്നുണ്ട്. ചെറുമുറികളില്‍ ഇരിക്കുന്ന സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരമാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. വിളിക്കുന്ന ഇടപാടുകാരുമായി സ്ത്രീകള്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിക്കും.

കാശു നല്‍കുന്നതിന് അനുസരിച്ച്‌ ഇവര്‍ വസ്ത്രങ്ങള്‍ അഴിച്ച്‌ ലൈംഗിക വൃത്തികള്‍ ചെയ്യുമെന്നും പൊലീസ് പറയുന്നു. ഇങ്ങനെ വീഡിയോ കോള്‍ ചെയ്യുന്നവരില്‍നിന്ന് മൊബൈല്‍ ആപ്പു വഴി കാശ് വാങ്ങാറാണ് പതിവ്. എന്നാല്‍ ചിലരില്‍നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും പൊലീസ് പറഞ്ഞു.

ഇത്തരക്കാരുടെ വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് പതിവ്. അതിനു ശേഷം ഈ വീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍, വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെടും. പിടിയിലായ സ്ത്രീകളില്‍ ചിലര്‍ സെക്സ് റാക്കറ്റുകളുടെ ഇരകളാണോ കാള്‍ സെന്റര്‍ നടത്തിപ്പില്‍ പങ്കാളികളാണോ എന്ന കാര്യം അന്വേഷിക്കുന്നതായും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക