കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി നസീമ ബി, ഇവരുടെ സുഹൃത്തായ ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീന്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു.

ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വ്യക്തിപരമായ അടുപ്പമായി വളരുകയായിരുന്നു. ഒരു ദിവസം സുഖമില്ല എന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പനമ്ബിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈല്‍ ഫോണില്‍ എടുത്ത സ്വകാര്യ ദൃശ്യങ്ങള്‍‌ കാണിച്ച്‌ ഭീഷണിപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്പോള്‍ തന്നെ നാല്‍പത്തി നാലായിരം രൂപ വാങ്ങുകയും ഡോക്ടറുടെ വീട്ടിലുണ്ടായിരുന്ന കാര്‍ നസീമയും നസീമയുടെ സുഹൃത്തായിട്ടുള്ള അമീനും ചേര്‍ന്ന് കൊണ്ടുപോകുകയും ചെയ്തു. കാര്‍ പിറ്റേന്ന് തിരിച്ചു കൊടുത്തിട്ട് അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. അങ്ങനെയാണ് അഞ്ച് ലക്ഷത്തി നാല്‍പത്തിനാലായിരം രൂപ ഇവര്‍ വാങ്ങുകയും ചെയ്തത്. വീണ്ടും 5 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക