കൊച്ചിയില്‍ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കേസൊതുക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി സൂചന. മുഖ്യപ്രതിയായ ലക്ഷ്മി പ്രിയയുടെ പിതാവ് 15 ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്ന വ്യക്തമാക്കി മര്‍ദ്ദനമേറ്റ യുവാവിന്റെ ബന്ധുക്കളെ ഇടനിലക്കാരന്‍ ബന്ധപ്പെട്ടതായിട്ടാണ് വിവരം. എന്നാല്‍ മകനെ ശാരീരികമായി ഉപദ്രവിച്ചവരോട് യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാല്ലെന്ന നിലപാടിലാണ് പരാതിക്കാരന്റെ പിതാവ്.

‘മകന്റെ ആരോഗ്യനില കണ്ടാല്‍ സഹിക്കില്ല. ലക്ഷ്മി പ്രിയയുമായി അവന് പ്രണയബന്ധമില്ല. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ക്രൂര മര്‍ദ്ദനം തുടര്‍ന്നത്. അതിന് ശേഷം കേസൊതുക്കാന്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. രാവിലെ ഒമ്ബതരയ്ക്ക് കൂട്ടിക്കൊണ്ടുപോയി വൈകീട്ട് അഞ്ച് മണിക്കാണ് ഇറക്കിവിട്ടത്. ഇതിനിടയില്‍ ഒരുതുള്ളി വെള്ളം പോലും ആരും നല്‍കിയിട്ടില്ല’ പരാതിക്കാരന്റെ പിതാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കേസിലെ മുഖ്യപ്രതിയായ ലക്ഷ്മി പ്രിയ പൊലീസ് പിടിയിലായിരുന്നു. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നാണ് പ്രതികളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഇത് യുവാവിന്റെ ബന്ധുക്കള്‍ നിഷേധിച്ചിട്ടുണ്ട്. യുവാവിനെ മദ്യവും കഞ്ചാവ് പോലുള്ള ലഹരിയും പ്രതികള്‍ നിര്‍ബന്ധിച്ച്‌ നല്‍കിയെന്നും സൂചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

യുവാവിന്റെ കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോണ്‍ വാച്ചും സ്വര്‍ണമാലയും യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കവര്‍ന്നതായി പരാതിയിലുണ്ട്. കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷമാണ് കൂട്ടമായി മര്‍ദ്ദിച്ചത്. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഒന്നാം പ്രതിയായ ലക്ഷ്മി പ്രിയ, എട്ടാം പ്രതി എറണാകുളം സ്വദേശി അമല്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. യുവാവ് ചികിത്സയില്‍ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക