പൊതുസ്ഥലങ്ങളിലെ മതിലുകളില്‍ മൂത്രമൊഴിക്കുന്നത് പലരുടെയും ശീലമാണ്. എത്രയൊക്കെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചാലും ആരും പാലിക്കാറില്ല. തെരുവുകളിലുള്ള മൂത്രമൊഴിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് ലണ്ടന്‍. രാത്രി ജീവിതത്തിന് പേരുകേട്ട ലണ്ടനിലെ സ്ഥലമാണ് സോഹോ. ബാറുകളും റസ്റ്ററന്റുകളും തിയേറ്ററുകളുമുള്ള ഇവിടെ ധാരാളം വിനോദ സഞ്ചാരികളും ഇവിടെ എത്താറുണ്ട്.മാത്രമല്ല ആയിരക്കണക്കിന് പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടുത്തെ നിരത്തുകളിലെ മതിലുകളില്‍ മൂത്രമൊഴിക്കുന്നതുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ ജനത. അതിന് പരിഹാരവുമായാണ് ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍.

ബാറുകള്‍, റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍, മറ്റ് വിനോദ വേദികള്‍, അപ്പാര്‍ട്ടുമെന്റുകള്‍, വീടുകള്‍ എന്നിവയുടെ മതിലുകള്‍ പ്രത്യേക സ്‌പ്രേ പെയിന്റു ഉപയോഗിക്കും.ആന്റി-പീ പെയിന്റ് എന്നാണ് ഇതിന്റെ പേര്. മതിലിലെ സുതാര്യമായ പ്രതലം ജല-വികര്‍ഷണ പാളി പ്രവര്‍ത്തിക്കും. അതുകൊണ്ട് മൂത്രമൊഴിച്ചാല്‍ ഒഴിച്ചയാളുടെ ദേഹത്തേക്ക് അത് തിരികെ വരും. നിരവധി തവണ പരീക്ഷണം നടത്തി ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക കൗണ്‍സിലര്‍ ഐച്ച ലെസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റി-പീ പെയിന്റ് അടിച്ച ഭാഗങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസും പതിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഹോയിലെ ഏകദേശം 3,000 നിവാസികളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും ബിസിനസ്സ് നടത്തിപ്പുകാരില്‍ നിന്നും ലഭിച്ച പരാതികളെ തുടര്‍ന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങിയതെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ രീതി ദുര്‍ഗന്ധം വമിക്കുന്ന തെരുവുകള്‍ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 1.24 ദശലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഈ പുതിയ രീതി ഇനി ശുചീകരണ ചെലവ് കുറക്കുമെന്നാണ് അധികൃതരും പ്രതീക്ഷിക്കുന്നത്. ജര്‍മ്മനിയിലെ ഒരു പ്രാദേശിക അതോറിറ്റി മുന്‍പ് ആന്റി-പീ പെയിന്റിങ് പരീക്ഷിച്ചിരുന്നു. ഇതിനെക്കുറിച്ച്‌ പഠിച്ചാണ് സഹോയിലും ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക