അത്യന്തം നാടകീയമായ ഫൈനലിൽ അവസാന വിജയം അർജന്റീനക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ നാലവസരങ്ങളും ഗോൾ ആക്കി അർജൻറീന വിജയം ഉറപ്പിച്ചപ്പോൾ ആദ്യ നാലവസരങ്ങളിൽ രണ്ടും ഫ്രാൻസിന് നഷ്ടപ്പെട്ടു. എങ്കിലും ഒരു കാര്യം പറയാതെ വയ്യ ഫുട്ബോൾ മിശിഹാ എന്ന് വിളിക്കപ്പെടുന്ന മെസ്സി ലോകകപ്പിൽ ചുംബിക്കുമ്പോഴും, വരാനുള്ള കളിക്കളങ്ങൾ തന്റേതാകുമെന്ന് ഫ്രഞ്ച് ഹീറോ എംമ്പെപ്പെ അടിവരയിട്ട് പറഞ്ഞ ലോകകപ്പ് മത്സരം കൂടിയാവുകയാണ് ഇത്. അത്രമാത്രം അവിശ്വസനീയമായ രീതിയിലാണ് ഈ ഫ്രഞ്ച് ഹീറോ തന്റെ രാജ്യത്തെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
മെസ്സി എന്ന ഫുട്ബോൾ ഇതിഹാസത്തിന്റെ കരിയറിൽ നേരിട്ട ഏക കുറവ് കൂടി നടത്തുകയാണ് ഈ ലോകകപ്പ്. രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ കോപ്പ അമേരിക്കയ്ക്ക് പുറമെ ലോകകപ്പ് കൂടി രാജ്യത്തിനുവേണ്ടി നേടിയെടുക്കുമ്പോൾ ഒരു ഫുട്ബോൾ താരത്തിന് നൽകാവുന്നതിന്റെ പരമാവധി അദ്ദേഹം തന്റെ രാജ്യത്തിന് നേടി കൊടുത്തിരിക്കുന്നു. അർജന്റീന ലോകകിരീടം ഉയർത്തുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ മറഡോണയെയും സ്മരിക്കുന്നുണ്ടാവും