മഹാറാണി ടെക്സ്റ്റൈല്‍സ് ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മാത്യു മത്തച്ചന്‍ വയനാട്ടില്‍ കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും കാര്‍ കത്തി നശിച്ച നിലയിലാണ്. വടക്കേ മലബാറിലെ പ്രമുഖ വസ്ത്ര ബ്രാന്റായിരുന്നു മഹാറാണി ടെക്സ്റ്റൈല്‍സ്. വടക്കേ മലബാറില്‍ ആളുകള്‍ ഞെട്ടലോടെയാണ് മരണ വാര്‍ത്ത കേട്ടത്. കണിയാരം ജികെഎം എച്ച്‌എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ് കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്.

കണ്ണൂര്‍ ജില്ലയിലെ കേളകത്താണ്‌ മരിച്ച മഹാറാണി മാത്യു എന്ന മത്തച്ചന്റെ സ്ഥാപനം. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. മോതിരവും മാലയും തിരിച്ചറിഞ്ഞ് മരിച്ചത് മാത്യു എന്ന് ബോധ്യപ്പെടുകയായിരുന്നു. 62 വയസായിരുന്നു. ഈ വരുന്ന ഡിസംബര്‍ 26നു മകളുടെ വിവാഹം നടത്താനുള്ള തിരക്കിലായിരുന്നു ഇദ്ദേഹവും കുടുംബവും. അതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്‌ മരണം. കാറില്‍ നിന്ന് വലിയ രീതിയില്‍ തീ ആളി പടരുന്നത് തിങ്കളാഴ്ച്ച ഉച്ചയോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡില്‍ നിന്നും മാറി റബ്ബര്‍ തോട്ടത്തിലേക്ക് കാര്‍ ഓടിച്ച്‌ ഇറക്കിയിരുന്നു. മരണത്തില്‍ ദുരൂഹത ഉള്ളതായി പോലീസ് പറഞ്ഞു. സ്വഭാവികമായ അപകടം അല്ല എന്നാണ്‌ പ്രാഥമിക നിഗമനം. പതിറ്റാണ്ടുകളായി നിരവധി ചാരിറ്റി പ്രവര്‍ത്തനവും ആദിവാസി മേഖലയില്‍ വലിയ സഹായങ്ങളും ഒക്കെ എത്തിക്കുന്ന നല്ല ഒരു വ്യവസായി ആയിരുന്നു നാട്ടുനിലത്തില്‍ മത്തച്ചന്‍. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികളും പോലീസ് പൂര്‍ത്തിയാക്കി. മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക