സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്സിനെ. പാലക്കാട് സ്വദേശിനിയും കോയമ്ബത്തൂരില്‍ സ്ഥിര താമസക്കാരിയുമായ രേഷ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു രേഷ്മ.ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.

സ്റ്റേഷനില്‍ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്ബു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഷാള്‍ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതല്‍ കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു രേഷ്മ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക