വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിട്ട സുരക്ഷാസേനയുടെ ഭാഗമായിരുന്നു സൂം. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന അവിടം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തത്.

തുടര്‍ന്ന് ഭീകരവാദികള്‍ ഒളിച്ചിരുന്ന വീട്ടിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സൂമിനെ അയക്കുകയായിരുന്നു. ഭീകരവാദികളെ തിരിച്ചറിയാനുള്ള ശ്രമത്തിനിടയിലാണ് സൂമിന് തുടരെ വെടിയേറ്റത്. എന്നിട്ടും അവന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏല്‍പിച്ച ഉദ്യമം സൂം ഭംഗിയായി പൂര്‍ത്തിയാക്കിയ സൂം നല്‍കിയ ലീഡ് പിന്തുടര്‍ന്ന സൈന്യം ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെയാണ് വധിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സൂം, ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക