പൂനെയിലെ ഹോട്ടലില്‍ ഐടി പ്രൊഫഷണലിനെ കാമുകന്‍ വെടിവച്ചു കൊന്നു. ഹിഞ്ജവാദിയിലെ ഒരു പ്രശസ്ത ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വന്ദന ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകന്‍ ഋഷഭ് നിഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഋഷഭിനെ മുംബൈയില്‍ വെച്ചാണ് പിടികൂടിയത്. ശനിയാഴ്ച പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചവാദി ഏരിയയിലെ ഒയോ ടൗണ്‍ ഹൗസ് ഹോട്ടലിലാണ് സംഭവം.

കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. വന്ദനയെ കാണാന്‍ റിഷഭ് പൂനെയില്‍ എത്തിയിരുന്നു. ജനുവരി 25 മുതല്‍ ഇരുവരും ഒന്നിച്ച്‌ താമസിക്കാനായി ഹിഞ്ജവാദിയിലെ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു.വന്ദനയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഋഷഭ് എത്തിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വന്ദനയുടെ സ്വഭാവത്തില്‍ തോന്നിയ സംശയമാണ് കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാത്രി 10 മണിയോടെ വന്ദനയെ വെടിവെച്ച ശേഷം ഋഷഭ് ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊലപാതകത്തിന് ശേഷം റിഷഭ് മുംബൈയിലേക്ക് രക്ഷപ്പെട്ടെങ്കിലും അവിടെ വെച്ച്‌ പിടിയിലാവുകയായിരുന്നു.വന്ദനയുടെ മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്തു. കൂടാതെ യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഋഷഭിന് എവിടെ നിന്ന് ലഭിച്ചുവെന്നത് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക