ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് കാർത്തിക്കിനു വെടിയേറ്റതെന്നാണ് വിവരം. കാർത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നതായി കാർത്തിക്കിന്റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു.
പാർട് ടൈം ജോലി നോക്കുന്ന റസ്റ്ററന്റിലേക്കു പോകുന്ന വഴിക്കാണ് കാർത്തിക്കിന് വെടിയേറ്റത്. ജനുവരിയിലാണ് കാർത്തിക് പഠനത്തിനായി കാനഡയിൽ എത്തിയത്. വിദ്യാർഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group