പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ അനധികൃത പണ പിരിവ് നടത്തിയ ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് യാദവിനെയാണ് യഥാര്‍ത്ഥ പോലീസ് പിടികൂടിയത്. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടന്ന പൊലീസ് പരിശോധനയില്‍ ഒരു വാഗണ്‍ആര്‍ കാറും ഇതിനു സമീപം നിന്ന് മറ്റു വാഹന ഉടമകളോട് പിഴ ചോദിക്കുന്ന ഒരു പൊലീസുകാരനെയും കണ്ടെത്തിയിരുന്നു.

ഉടമകള്‍ പണം നല്‍കിയില്ലെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നതും ഒറിജിനല്‍ പോലീസ് കണ്ടു.പൊലീസിന്റെ വലിയ സ്റ്റിക്കര്‍ പതിച്ച വാഗണ്‍ആര്‍ കാറുമായി പുറത്തിറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധനയുടെ പേരില്‍ അനധികൃത പിരിവ് നടത്തുന്നതായിരുന്നു യുവാവിന്‍റെ പതിവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് തുണ്ട്ല എസ്.എച്ച്‌. രാജേഷ് പാണ്ഡെ ഇയാളെ ചോദ്യം ചെയ്തു. ഏത് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത് എന്നായിരുന്നു ആദ്യം ചോദിച്ചത്.മറുപടി പറയാന്‍ ബുദ്ധിമുട്ടിയ ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് 150 കിലോയോളം ഭാരമുണ്ട്. ഇത്രയും ചെറുപ്പത്തില്‍ ഇന്‍സ്പെക്ടറായി എന്നതും അമിത വണ്ണവും ഇയാളെ നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പോലീസ് തട്ടിപ്പ് പുറത്തായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് തുണ്ട്‌ല പൊലീസ് ഓഫീസര്‍ (സിഒ) ഹരിമോഹന്‍ സിങ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ 170, 171, 420, 467, 468, 469, 471 വകുപ്പുകള്‍ പ്രകാരം തുണ്ട്‌ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക