തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. 150 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിന് സമീപത്തെ സ്വകാര്യ ലോഡ്‌ജില്‍ ചെന്നൈ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായത്.

22 കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 150 കോടിയോളം രൂപ വിലമതിക്കും. തിരുമല കൈരളി നഗര്‍ രേവതി ഭവനില്‍ രമേശ്‌ (33), രമേശിന്‍റെ സുഹൃത്ത്‌ ശ്രീകാര്യം സ്വദേശി സന്തോഷ്‌ (35) എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവര്‍ ഇവിടെ രണ്ട് മാസം മുന്‍പാണ് വാടകക്ക് താമസം ആരംഭിച്ചത്. പ്രതികളെ വിശദമായ അന്വേഷണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക