തിരുവനന്തപുരം: ആയുധമേന്തി യുവതികള്‍ നടത്തിയ പഥസഞ്ചലനം വിവാദമാകുന്നു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണമാണ് എസ്ഡിപിഐ ഉയർത്തുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി മാരകായുധങ്ങളുമായി പെണ്‍കുട്ടികള്‍ മാര്‍ച്ച്‌ ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. സംഭവം പരിശോധിച്ച്‌ വരികയാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ്‌ നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി പഥസഞ്ചലനം നടന്നത്. വിഎച്ച്‌പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പഥസഞ്ചലനം.കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്ബിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ദുര്‍ഗാവാഹിനി ക്യാമ്ബിന്റെ സമാപന ദിനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകള്‍ തോളില്‍ വച്ചു കൊണ്ടാണ് വനിതകള്‍ പ്രകടനം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവെെഎസ്പിക്ക് പരാതി നല്‍കി.പ്രകടനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസും കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.‌ സ്ത്രീകള്‍ക്കിടയില്‍ ആയുധപരിശീലനം നടത്തുന്ന ദുര്‍ഗ്ഗാവാഹിനിയുടെയും ആര്‍എസ്‌എസിന്റെയും നേതൃത്വങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ വിളിച്ചതെന്നും എസ്ഡിപിഐ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക