രാജ്യത്തെ ഏറ്റവും മൂല്യമുള്ള എഡ്-ടെക് കമ്ബനി ബൈജൂസിന്റെ സാമ്ബത്തിക നിലയില്‍ ഭദ്രമല്ലെന്ന് റിപ്പോര്‍ട്ട്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്ബനിക്കുണ്ടായതെന്ന് ധനകാര്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രതിദിനം പന്ത്രണ്ടരക്കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ സാരഥ്യത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക കമ്ബനിയാണ് ബൈജൂസ്.

2020-21 വര്‍ഷത്തില്‍ കമ്ബനിയുടെ വരുമാനത്തിലും കുറവുണ്ടായി- 2428 കോടി. 2019-20ല്‍ ഇത് 2511 കോടി രൂപയായിരുന്നു. മാര്‍ച്ച്‌ 31ന് അവസാനിച്ച 2022 സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടി രൂപയായി എന്ന് ബൈജൂസ് പറയുന്നു. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ കുറിച്ച്‌ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഇത്തരമൊരു സാമ്ബത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്‌നോളജി, ബിസിനസ് അനാലിസിസ് വെബ്‌സൈറ്റായ ദ മോണിങ് കോണ്‍ടക്‌സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോര്‍ട്ടു ചെയ്തത് മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്. എജുക്കേഷന്‍ ടെക്‌നോളി ബിസിനസ് വന്‍തോതില്‍ വികസിച്ച മഹാമാരിക്കാലത്തിന് ശേഷമാണ് ബൈജൂസിന്റെ സാമ്ബത്തിക നഷ്ടം റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ അക്കൗണ്ടിങ്ങിലെ മാറ്റം വരുമാനത്തില്‍ പ്രതിഫലിച്ചിട്ടില്ല എന്നാണ് നഷ്ടത്തെ കുറിച്ച്‌ ബൈജൂസ് പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക