നിയമസഭാ അംഗമായാലും ബസില്‍ യാത്ര ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന തിരിച്ചറിവ് ചര്‍ച്ചയാക്കുന്ന ഒരു പോസ്റ്റ്. വധഭീഷണി നിലനില്‍ക്കെ ഗണ്‍മാനെയോ സഹായികളെയോ ഒപ്പം കൂട്ടാതെ നടുവണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്ത വടകര എം.എല്‍.എ രമയെക്കുറിച്ചു അനീഷ് കോട്ടപ്പള്ളി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പ് പൂര്‍ണ്ണ രൂപം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം വൈകുന്നേരം വടകര പഴയ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്ബോഴാണ് വടകര പേരാമ്ബ്ര റൂട്ടിലോടുന്ന ബസ്സിന്റെ ഇടതുവശത്തെ വിന്‍ഡോ സൈഡ് സീറ്റില്‍ പരിചിതയായ ഒരു യാത്രക്കാരിയെ കണ്ടത്!! മാസ്ക് ഇട്ടതു കാരണം ആള്‍ അതുതന്നെയോ എന്ന് ശങ്കിച്ചു. പിന്നെയും സൂക്ഷിച്ചു നോക്കി. അതെ ശരിയാണ് അത് വടകരയുടെ പ്രിയപ്പെട്ട എം.എല്‍.എ രമേച്ചി തന്നെ

ഒരു പഞ്ചായത്ത് പ്രസിഡന്റ് മുതലുള്ള ജനപ്രതിനിധികളെ കാറില്‍ മാത്രം കണ്ടുശീലിച്ച പുതിയകാലത്ത് ഇത് എന്നെ സംബന്ധിച്ച്‌ അസാധാരണവും അവിശ്വസനീയവുമായ കാഴ്ചയായിരുന്നു.

ഇവര്‍ എന്തേ ബസില്‍ എന്നാലോചിച്ച്‌ അടുത്ത് ചെന്നു ചോദിച്ചു. നടുവണ്ണൂരിലെ തന്റെ സ്വന്തം വീട്ടിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞു. നമ്മുടെ ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകള്‍ കാണുമ്ബോഴാണ് കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഈ ലാളിത്യമോര്‍ത്തത്.

പലവട്ടം ആലോചിച്ചിട്ടാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. കാരണം ഇവരില്‍ നിന്നും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പലതും പഠിക്കാനുണ്ട് എന്ന തോന്നല്‍ തന്നെയാണ്.വടകര മണ്ഡലത്തിലെ മുക്കിലുംമൂലയിലും വിവിധ വിഷയങ്ങളില്‍ ഓടിയെത്തുന്ന, എല്ലാവരോടും എപ്പോഴും ഒരു മുഷിപ്പും കാണിക്കാതെ അവരുടെ പരാതിയും പ്രശ്നങ്ങളും കേള്‍ക്കുന്ന എം.എല്‍.എയാണ് രമേച്ചി എന്ന് എല്ലാവരും പറയാറുണ്ട്.

ജനകീയത എന്നത് അവരുടെ ശൈലിയും സംസ്കാരവും തന്നെയാണ്. അത് നാട്യങ്ങളല്ല എന്ന് എം.എല്‍.എ ആയ അന്നുമുതല്‍ കേരളമറിഞ്ഞതാണ്.
എന്തായാലും ഒരു കാര്യം ഉറപ്പിക്കുന്നു വടകരക്കാര്‍ക്ക് തെറ്റിയിട്ടില്ല..
NB : അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം. ഈ കാഴ്ച പങ്കുവെച്ചില്ലെങ്കില്‍ പിന്നെ എന്താണ് ഞാന്‍ ജനങ്ങളോട് പങ്കു വെക്കേണ്ടത്?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക