തലശ്ശേരി: മുൻ ജില്ല അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും സിപിഐ നേതാവുമായ അഡ്വ.അജയകുമാര്‍ സാമൂഹ്യ മാധ്യമത്തിലൂടെ സുപ്രീം കോടതിയെ വിമര്‍ശിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി സെബിയുടെ കാര്യത്തില്‍ ഇടപെടാൻ അധികാരം പരിമിതമെന്ന വിധിക്കെതിരെയാണ് വിമര്‍ശനം.
സുപ്രീംകോടതിയോട് പരമപുച്ഛമാണെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ അടിമയാണെന്നും ആത്മഭിമാനം പണയം വെച്ച സുപ്രീം കോടതി ജഡ്ജിമാരായ വര്‍ഗ്ഗങ്ങള്‍ നിര്‍ത്തി പോകണമെന്നും ആവശ്യപ്പെട്ടിട്ടുള്ളത്.ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രതിനിധിയായി കോടതിയില്‍ പ്രവര്‍ത്തിച്ച സിപിഐ നേതാവിന് സുപ്രീം കോടതിയോട് പോലും വിശ്വാസമില്ലാത്ത സ്ഥിതിക്ക് കേരള ബാര്‍ കൗണ്‍സില്‍സ്വമേധായ ഇദ്ദേഹത്തെ പുറത്താക്കണമെന്നാണ് പൊതു അഭിപ്രായം.
"എന്തൊരു വിനയം " പാർലമെന്റ് പാസ്സാക്കിയ നിയമം റദ്ദാക്കാം, ഇലക്ഷൻ കമ്മീഷൻ തീരുമാനത്തിൽ ഇടപെടാം. ഈ ഭൂമിയിൽ…
Posted by Ajayakumar Adv on Wednesday, 3 January 2024